എത്തിക്കഴിഞ്ഞൂ... പെൺപാർട്ടി
text_fieldsസ്ത്രീകളുമായി അധികാരം പങ്കിടാൻ മടിക്കുന്ന പുരുഷന്മാരുള്ള രാജ്യത്ത് ‘പെണ്ണുങ്ങൾക ്കായി’ ഒരു രാഷ്ട്രീയ പാർട്ടിയോ! അത്ഭുതപ്പെടേണ്ട. ഹൈദരാബാദിൽ നിന്നുള്ള സാമൂഹിക പ്ര വർത്തകയും ഡോക്ടറുമായ ശ്വേത ഷെട്ടിയുടെ നേതൃത്വത്തിൽ ‘നാഷനൽ വിമൻസ് പാർട്ടി’(എൻ.ഡ ബ്ല്യു.പി)യെന്ന എക്സ്ക്ലൂസിവ് വനിത പാർട്ടിക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു.
അമ്മ മാരുടെ പാർട്ടി (പാർട്ടി ഓഫ് മദേഴ്സ്) എന്നാണ് ടാഗ് ലൈൻ. ഇന്ത്യയിൽ േദശീയ തലത്തിലുള്ള ആദ്യ വനിത പാർട്ടിയാണ് എൻ.ഡബ്ല്യു.പി. ഈ തെരഞ്ഞെടുപ്പിൽ ആകെ ലോക്സഭ സീറ്റിെൻറ പകുതിയിലേറെ വരുന്ന 283 സീറ്റിൽ മത്സരിക്കാനാണ് പെൺപാർട്ടിയുടെ തീരുമാനം. കേരളത്തിൽ പത്തിടങ്ങളിൽ മത്സരിക്കും.
പുരുഷാധിപത്യ സമൂഹത്തിെൻറ കീഴിലമർന്നുപോയ, വിശേഷിച്ചും അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സ്ത്രീകളെ പ്രതിനിധാനം ചെയ്യുകയും സമൂഹത്തിലും സമുദായത്തിലും തൊഴിലിടത്തിലുമെല്ലാം വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പാർട്ടിയുടെ മുഖ്യലക്ഷ്യമെന്ന് ചെയർപേഴ്സൻ ഡോ. ശ്വേത പറയുന്നു. രാജ്യത്തുടനീളം 15 ലക്ഷത്തിലേറെ വനിതകളുടെ പിന്തുണ എൻ.ഡബ്ല്യു.പിക്കുണ്ട്. മുൻ രാഷ്ട്രപതിമാരായ സി.ആർ. വെങ്കട്ടരാമെൻറ മകൾ പത്മ വെങ്കട്ടരാമൻ, വി.വി. ഗിരിയുടെ മരുമകൾ മോഹിനി, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിെൻറ മകൾ വാണി തുടങ്ങിയവർ പാർട്ടി നേതാക്കളാണ്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കുന്നവരെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, പൊന്നാനി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് മത്സരിക്കുകയെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. സാധന കുമാരി ഈശ്വരി വ്യക്തമാക്കി. സമൂഹത്തിെൻറ വിവിധ തുറകളിൽപെട്ട കഴിവുറ്റ സ്ത്രീകളെയായിരിക്കും പാർട്ടി മത്സര രംഗത്തേക്കിറക്കുക.
സംവരണ സീറ്റുകളിൽ സ്ത്രീകളെ പേരിനു മാത്രം മത്സരിപ്പിച്ച്, അവരെ റബ്ബർ സ്റ്റാമ്പുകളാക്കി, പുരുഷന്മാർ പിൻസീറ്റ് ഭരണം നടത്തുന്ന പ്രവണതക്ക് അവസാനം കുറിക്കുകയെന്നതും പ്രസ്ഥാനത്തിെൻറ ലക്ഷ്യമാണെന്ന് സാധന കുമാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ഘടകം കൊച്ചിയിൽ രൂപവത്കരിച്ചത്. പുരുഷന്മാരെ മാത്രം കാലാകാലങ്ങളായി ജയിപ്പിച്ച് മടുത്ത സ്ത്രീകൾ ഇത്തവണ മാറ്റത്തിനായി വോട്ടുചെയ്യുമെന്നാണ് പാർട്ടി ഭാരവാഹികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.