വിവാഹേതര ബന്ധത്തിന് തടസം; അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു
text_fieldsജയ്പുർ: വിവാഹേതര ബന്ധത്തിന് തടസംനിന്ന അമ്മായിയമ്മയെ മരുമകളും കാമുകനും ചേർന്ന് വിഷപ്പാമ്പിനെ കൊണ്ട് കടിപ്പി ച്ച് കൊന്നു. രാജസ്ഥാനിലെ ജുൻജുനു ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വർഷം ജൂണിൽ നടന്ന കൊലപാതകം ഇപ്പോഴാണ് ചുരുളഴിഞ്ഞത്. കേസിൽ മരുമകൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി.
അൽപന എന്ന യുവതിയാണ് ഭർതൃമാതാവ് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലചെയ്തത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അൽപനയുടെ ഭർത്താവ് സചിൻ സൈനികനാണ്. 2018ലായിരുന്നു ഇവരുടെ വിവാഹം.
അൽപനക്ക് പ്രദേശവാസിയായ മനീഷ് എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇരുവരും ദീർഘനേരം ഫോണിൽ സംസാരിക്കുന്നതിനെ സുബോധ് ദേവി ശകാരിക്കാറുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തിന് അമ്മായിയമ്മ തടസംനിന്നതോടെ ഇവരെ കൊല്ലാൻ തീരുമാനിച്ചു.
തങ്ങളെ സംശയിക്കാതിരിക്കാൻ വേണ്ടിയാണ് സുബോധ് ദേവിയെ കൊല്ലാൻ ഇവർ സുഹൃത്ത് കൃഷ്ണകുമാറിന്‍റെ സഹായത്തോടെ വിഷപ്പാമ്പിനെ ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് സുബോധ് ദേവി മരിച്ചത്.
എന്നാൽ, ഒന്നര മാസത്തിന് ശേഷം ഇവരുടെ ബന്ധുക്കൾക്ക് സംശയമുയരുകയും കേസ് നൽകുകയുമായിരുന്നു. ബന്ധുക്കൾ പൊലീസിന് നിർണായകമായ തെളിവുകളും നൽകി.
സുബോധ് ദേവി കൊല്ലപ്പെട്ട ജൂൺ രണ്ടിന് അൽപനയും മനീഷും തമ്മിൽ 124 ഫോൺ കോളുകൾ നടന്നതായി പൊലീസ് കണ്ടെത്തി. 19 പ്രാവശ്യം കൃഷ്ണകുമാറിനെയും വിളിച്ചിട്ടുണ്ട്. ഇവരുടെ മെസേജുകളും പൊലീസിന് ലഭിച്ചു. തുടർന്ന്, മൂന്നുപേരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ജനുവരി നാലിന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.