അമ്മയെ ജീവനോടെ ശ്മശാനത്തിൽ കുഴിച്ചിട്ടു; പൊലീസെത്തി രക്ഷിച്ചു, മകൻ അറസ്റ്റിൽ
text_fieldsബെയ്ജിങ്: വടക്കൻ ചൈനയിൽ രോഗിയായ മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ മൂന്നു ദിവസത്തിന് ശേഷം ശ്മശാനത്തിലെ അഴുക്ക് നിറഞ്ഞ കുഴിയിൽ െപാലീസ് ജീവനോടെ കണ്ടെത്തി. സഹായത്തിന് വേണ്ടി നിലവിളിച്ച ഇവർ അർധ ബോധാവസ്ഥയിലായിരുന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
മേയ് രണ്ടിന് മകൻ ഭാഗികമായി തളർന്ന അമ്മയെ വീൽബാരോയിൽ കൊണ്ടുപോയത് കണ്ടതായും പിന്നീട് അവർ തിരിച്ചെത്തിയില്ലെന്നും പ്രതിയുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ഷാങ്‌സി പ്രവിശ്യയിലെ ജിങ്‌ബിയാനിൽ നിന്നും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ അമ്മയെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് അവശനിലയിലായ മാതാവിനെ കണ്ടെത്തിയത്.
കിടപ്പുരോഗിയായ 79 വയസുള്ള മാതാവിനെ പരിചരിച്ച് മടുത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞതായി ചൈനയിലെ ദിനപത്രം റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും പൊതുജനാരോഗ്യ സഹായം ലഭിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
