Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരർക്ക് സഹായം...

ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം; കശ്മീരിൽ സ്ത്രീയും മകനും കസ്റ്റഡിയിൽ

text_fields
bookmark_border
ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം; കശ്മീരിൽ സ്ത്രീയും മകനും കസ്റ്റഡിയിൽ
cancel

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് - രജൗരി അതിർത്തി ജില്ലകളിലെ വനമേഖലയിൽ സൈനിക നടപടിക്കിടെ മാതാവിനെയും മകനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭീകരർക്ക് ഭക്ഷണമോ താമസ സൗകര്യമോ നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തത്. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന വനമേഖലയിൽ താമസിക്കുന്നവാണിവർ.

ഈ മേഖലയിൽ രണ്ടിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പതു സൈനികർ വീരമൃത്യു വരിച്ചിരുന്നു. മലയാളി സൈനികൻ വൈശാഖ് ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. ജൂനിയർ കമീഷൻഡ് ഓഫിസർ അടക്കം അഞ്ചു ൈസനികരാണ് കഴിഞ്ഞ തിങ്കളാഴ്ച സുരങ്കോട്ട് വനത്തിൽനടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മെന്ദർ സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാലു സൈനികരും കൊല്ലെപ്പട്ടിരുന്നു.

ഇതേത്തുടർന്ന് സൈനികർ ഏഴാം ദിവസം നടത്തിയ പരിശോധനകൾക്കിടെയാണ് 45കാരനെയും മാതാവിനെയും കസ്റ്റഡിയിലെടുത്തത്. ഭട്ട ദരിയൻ വനമേഖലയിലെ താമസക്കാരാണിവർ. ഭീകരവാദികൾക്ക് ഇവർ ഭക്ഷണമോ താമസസൗകര്യമോ സ്വന്തം നിലക്കോ ഭീഷണിക്ക് വഴങ്ങിയോ നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirpoonchkashmir
News Summary - Woman and her son in custody in Kashmir
Next Story