മെഡിക്കൽ പ്രവേശനം ലഭിച്ചില്ല: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
text_fields
ഹൈദരാബാദ്: മെഡിക്കൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോല ഏരിയയിലാണ് ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിക(25)നെയാണ് ഭർത്താവ് റിഷി കുമാർ കൊലപ്പെടുതിയത്.
ഹരിക എം.ബി.ബി.എസ് പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്താണെന്നാണ് ഭർത്താവ് പൊലീസിനെ അറിയിച്ചത്. എന്നാൽ സംഭവ സ്ഥലം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നുവെന്ന് എ.സി.പി വേണുഗോപാല റാവു പറഞ്ഞു. കഴിഞ്ഞ ദിവസം റിഷി കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഹരികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാകാമെന്നാണ് പൊലീസ് പറഞ്ഞു.
രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിെൻറയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഹരികയെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹരികയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ റിഷി കുമാറിെൻറ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
