Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2,000 നോട്ട്...

2,000 നോട്ട് പിൻവലിക്കൽ: കേസ് വിധിപറയാൻ മാറ്റി ഹൈകോടതി

text_fields
bookmark_border
demonetization
cancel

ന്യൂഡൽഹി: ബാങ്ക് നോട്ടുകൾ പിൻവലിക്കാനോ നിർത്തലാക്കാനോ റിസർവ് ബാങ്കിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാറിനുമാത്രമേ അനുവാദമുള്ളൂവെന്നും ഡൽഹി ഹൈകോടതിയിൽ പരാതിക്കാരന്റെ വാദം. 2,000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ രജനീഷ് ഭാസ്കർ ഗുപ്ത നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് വിശദീകരണം. വാദം കേട്ട ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധിപറയാനായി മാറ്റി.

മൂല്യമുള്ള നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നിയമം 24 (2) പ്രകാരം അധികാരം കേന്ദ്ര സർക്കാറിന് മാത്രമാണ്. 2,000 രൂപ നോട്ട് 4-5 വർഷം മാത്രം നിലനിൽക്കാനുള്ളതാണെന്ന് റിസർവ് ബാങ്ക് എങ്ങനെ തീരുമാനത്തിലെത്തിയെന്ന് വിശദീകരിക്കണമെന്ന് ഗുപ്തക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് പി. അഗർവാൾ ചോദിച്ചു. എന്നാൽ, നിരോധനമല്ല, പ്രചാരത്തിൽനിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetizationHigh Court
News Summary - Withdrawal of 2,000 notes: High Court adjourned to judge the case
Next Story