Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി -ഷാ ഭരണത്തിന്...

മോദി -ഷാ ഭരണത്തിന് കീഴിൽ സിന്ധ്യ കൂടുതൽ വളരട്ടെ -ദിഗ്വിജയ് സിങ്

text_fields
bookmark_border
മോദി -ഷാ ഭരണത്തിന് കീഴിൽ സിന്ധ്യ കൂടുതൽ വളരട്ടെ -ദിഗ്വിജയ് സിങ്
cancel

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസ് ഒരിക്കലും അരികുചേർത്തിട്ടില്ലെന്ന് മുതിർന്ന നേതാവ് ദിഗ്വ ിജയ് സിങ്. മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിലെത്തിയ ശേഷം ഇതുവരെ സംസ്ഥാനത്തെ ഒരു കാര്യങ്ങളും സിന്ധ്യയെ അറിയിക്കാതെയോ അദ്ദേഹത്തിെൻറ അനുമതി ഇല്ലാതെയോ ചെയ്തിട്ടില്ല. ഇക്കാര്യം ഗ്വാളിയോർ ചമ്പൽ ഡിവിഷനിലെ ആരോടു ചോദിച്ചാലും വ്യക്തമാകും. പാർട്ടിവിട്ട് മോദി- ഷാ ഭരണത്തിന് കീഴിലേക്ക് മാറുന്ന സിന്ധ്യക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയിലേക്ക് മാറുന്ന േജ്യാതിരാദിത്യ സിന്ധ്യക്ക് മോദി -ഷാ സർക്കാറിന് കീഴിലുള്ള ഭാവി ഇന്ത്യയിൽ വളരാൻ കഴിയും. നമ്മുടെ ബാങ്കുകൾ പൊളിയുകയും രൂപയുടെ മൂല്യം ഇടിയുകയും സാമ്പത്തിക വ്യവസ്ഥയും സാമൂഹികാവസ്ഥയും പൂർണമായും തകരുകയും ചെയ്ത സാഹചര്യത്തിൽ സിന്ധ്യക്ക് ബി.െജ.പിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടാകുമെന്നും ദിഗ്വിജയ് സിങ് ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാക്കോ നിർമല സീതാരാമനോ പകരമുള്ള സ്ഥാനം ലഭിച്ചേക്കും. ഇവരെക്കാൾ നന്നായി ആ പദവികൾ കൈകാര്യം ചെയ്യാൻ സിന്ധ്യക്ക് കഴിവുണ്ടെന്ന് അറിയാം. മോദി-ഷാ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ സിന്ധ്യക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്സഭ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. സിന്ധ്യയുമായി അടുപ്പമുള്ള 22 എം.എൽ.എമാരും രാജിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmadhya pradeshkamal nathdigvijay singhindia newsjyothiraditya scindia
News Summary - "Wish Him Well Under Modi-Shah"- Congress - India news
Next Story