Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ 'അഫ്സ്പ' പിൻവലിക്കുമെന്ന് കോൺഗ്രസ്

text_fields
bookmark_border
AFSPA
cancel
camera_altrepresentational image

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിൽ ഇന്ത്യൻ സേനയുടെ 21 പാരാ സ്പെഷൽ ഫോഴ്സസ് നടത്തിയ വെടിവെപ്പിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. തൊഴിലിടത്തിൽനിന്ന് മടങ്ങുന്ന ഖനിത്തൊഴിലാളികളുടെ നേരെ സൈന്യം നിഷ്ഠുരമായി വെടിയുതിർത്തതിന് പിന്നാലെ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്നു.

2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന് അഫ്സ്പ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ്. അതോടൊപ്പം നിയമം ഉടനടി നീക്കം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തെയും സമ്മർദം ചെലുത്താൻ ഭരണകക്ഷിയായ ബി.ജെ.പിയോടും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനോടും കോൺഗ്രസ് ആവശ്യപ്പെട്ടു.

തങ്ങൾ അധികാരത്തിലിരുന്നപ്പോൾ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ബി.ജെ.പിയെ ഓർമിപ്പിച്ചു.

'കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്തു. 2022ൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സംസ്ഥാനത്ത് അഫ്‌സ്പ ഉടനടി പിൻവലിക്കുന്നതിനെ കുറിച്ച് തീരുമാനിക്കും' -പാർട്ടി പ്രഖ്യാപിച്ചു.

നാഗാലാൻഡ് വെടിവെപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മേഘാലയ മുഖ്യമന്ത്രി കോൺറഡ് കെ. സാങ്മ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചു. സാങ്മയുടെ പാർട്ടിയായ 'എൻ.പി.പി' ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. സംസ്ഥാന കോൺഗ്രസ് ഘടകവും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. 'അഫ്സ്പ' വിഷയത്തിൽ മുഖ്യമന്തി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട 14 പേരുടെയും സംസ്കാരം നടന്നതിനു പിന്നാലെ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ അഫ്സ്പക്കെതിരെ ആഞ്ഞടിച്ചു.

'ദ ഹൈന്നീവ്ട്രെപ് യൂത്ത് കൗൺസിൽ' (എച്ച്.വൈ.സി), ഖാസി സ്റ്റുഡൻറ് യൂനിയൻ (കെ.എസ്.യു) തുടങ്ങിയ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തി. മേഖലയിലെ സൈനിക സാന്നിധ്യം കുറക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഇടതുകക്ഷികളും 'അഫ്സ്പ'ക്കെതിരെ രംഗത്തുവന്നു. ഇൻറിലജൻസ് പിഴവാണ് കൊലയിലേക്ക് നയിച്ചതെന്ന സൈന്യത്തിെൻറ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ വിശദ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ 'അഫ്സ്പ' ഫലപ്രദമല്ലെന്ന് വ്യക്തമായതായി സി.പി.ഐ അഭിപ്രായപ്പെട്ടു.

എന്താണ് അഫ്സ്പ?

സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്. ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിെൻറ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. സംശയത്തിെൻറ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം. സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിെൻറ തുടർച്ചയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurafspacongressManipur Elections 2022
News Summary - Will Remove AFSPA From Manipur if we elected to power Congress
Next Story