രണ്ടാം ശാഹീൻബാഗ് ഉണ്ടാവില്ല; വിവാദ പ്രസ്താവനയിൽ ഖേദമില്ലെന്ന് കപിൽ മിശ്ര
text_fieldsന്യൂഡൽഹി: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി മുൻ എം.എൽ.എയും പാർട്ടി നേതാവുമായ കപിൽ മിശ്ര. ജാഫറാബ ാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ശാഹീൻബാഗ് ഉണ്ടാവില്ലെന്ന് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്ച നടത ്തിയ പ്രസ്താവനയിൽ ഖേദിക്കുന്നില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു.
जाफराबाद खाली हो च ुका हैं
— Kapil Mishra (@KapilMishra_IND) February 25, 2020
दिल्ली में दूसरा शाहीन बाग नहीं बनेगा pic.twitter.com/orEQO2XIrx
ജാഫറാബാദിൽ കപിൽ മിശ്ര നടത്തിയ പ്രസംഗം വിവാദമായിരുന്ന ു. മറ്റൊരു ശാഹീൻബാഗ് അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പരാമർശം. കപിൽമിശ്രയുടെ പ്രസംഗത്തിന് ശേഷമാണ് സംഘ്പരിവാർ ഭീകരർ ജാഫറാബാദിൽ അഴിഞ്ഞാടുകയും സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ആക്രമണമഴിച്ചു വിട്ട് സംഘർഷത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. വിദ്വേഷ പരാമർശം നടത്തിയ കപിൽ മിശ്രക്കെതിരെ ജാമിയ കോർഡിനേഷൻ കമ്മിറ്റി പരാതി നൽകിയിരുന്നു.
ഞായറാഴ്ച ജാഫറാബാദിൽ സ്ത്രീകൾ നടത്തിവരുന്ന സമരത്തിലേക്ക് അക്രമോത്സുകരായ ഒരു സംഘത്തെയും നയിച്ച് കപിൽ മിശ്ര എത്തിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇൗ സംഘത്തിന്റെ കലാപശ്രമങ്ങളുടെ പരിണിതഫലമാണ് പൊലീസ് ഉദ്യോഗസ്ഥൻ അടക്കമുള്ളവർ കൊല്ലപ്പെട്ടതിലേക്കും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യാ സന്ദർശനവേളയായതിനാൽ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനുള്ളിൽ പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിന് അന്ത്യശാസനം നൽകുകയാണെന്നും കപിൽ മിശ്ര ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.
‘‘ഇത് ഡല്‍ഹി പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കിൽ ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ല. വെറും മൂന്നു ദിവസം മാത്രം’’ എന്നായിരുന്നു ഡി.സി.പി വേദ് പ്രകാശിനെ സാക്ഷിനിർത്തി കപിൽ മിശ്രയുടെ ഭീഷണി. എന്നാൽ, പിന്നീട് കണ്ടത് ട്രംപ് മടങ്ങാൻ കാത്തുനിൽക്കാതെ ഇയാളുടെ അനുയായികൾ കലാപം അഴിച്ചുവിടുന്നതാണ്. ഞായറാഴ്ച രാവിലെ മുതൽ തന്നെ ആയുധങ്ങളും കല്ലുമായി ഇവർ സമരക്കാർക്കുനേരെ തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.