Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജിക്കിസ്ഥാനിൽ നിന്ന്...

താജിക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ സൈനിക പിൻമാറ്റം തിരിച്ചടി സമ്മാനിക്കുമോ? പാകിസ്ഥാനും ചൈനക്കും കണ്ണ്

text_fields
bookmark_border
താജിക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ സൈനിക പിൻമാറ്റം തിരിച്ചടി സമ്മാനിക്കുമോ? പാകിസ്ഥാനും ചൈനക്കും കണ്ണ്
cancel
Listen to this Article

ന്യൂഡൽഹി: ഇന്ത്യക്ക്, രാജ്യത്തിന് പുറത്തുള്ള ഏക എയർബേസായ താജിക്കിസ്ഥാനിലെ ദുഷാൻബേയിലുള്ള അയ്നി എയർ​ബേസ് ഇനിയും തുടരേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇവിടെ നിന്ന് ഒടുവിൽ പിൻമാറാനുള്ള രാജ്യത്തിന്റെ തീരുമാനം തിരിച്ചടി സമ്മാനിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാരണം അഫ്ഗാനിസ്ഥാന് തെട്ടടുത്ത് കിടക്കുന്ന ഈ പ്രദേശം ചൈനക്കും പാകിസ്ഥാനും കണ്ണുള്ള ഇടമാണ്. വ്യാപാരത്തിനും മിലിറ്ററി സാധ്യതക്കും ഒരുപോലെ അനുയോജ്യമായ സ്ഥലംകൂടിയാണ് ഇത്.

2002 ൽ എട്ടുകോടി ഡോളർ മുടക്കിയാണ് ഇത് ഇന്ത്യ വികസിപ്പിച്ചെടുത്തത്. 2022 മുതൽ രാജ്യം സൈനികരെ അവിടെ നിന്ന് പതിയെ പിൻമാറ്റുകയായിരുന്നു. ഇവിടേക്ക് ആദ്യം സൈന്യത്തെ നിയമിച്ചത് 1990 ലായിരുന്നു. അന്ന് താലിബാൻ അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കിയ കാലത്ത് അവരെ പ്രതിരോധിക്കാനായിരുന്നു മിലിറ്റിയെ നിയമിച്ചത്. അ​തേസമയം 2001ൽ അതേ താലിബാൻ അവിടെ ഭരണം പിടിച്ചപ്പോൾ ബദ്ധിമുട്ടിലായ ഇന്ത്യക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാനും ഉപയോഗിച്ചത് ഈ എയർ ബേസായിരുന്നു.

തണ്ടു ദശാബ്ദങ്ങളായി രാജ്യം നടത്തിയിരുന്ന എയർബസാണ് ഇതോടെ ഇല്ലാതാവുന്നത്. ഒരുസമയത്ത് 200 സൈനികർവരെ അവിടെ തങ്ങിയിരുന്നു. അവർ മാത്രമല്ല, സുഖോയി 30 എം.കെ.ഐ ജെറ്റും ഇവി​ടെ ഉണ്ടായിരുന്നു ഇന്ത്യയുടേതായി. 2022 ൽ അവസാനിച്ച കരാർപ്രകാരം താജിക്കിസ്ഥാനിലെ എയറോഡ്രാമുകളുടെ വികസനത്തിനുള്ള എല്ലാ സാ​ങ്കേതിക സഹായവും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ തുടർന്ന് സംവിധാനങ്ങളെല്ലാം കൈമാറിയാണ് രാജ്യം അവിടെ നിന്ന് പിൻവാങ്ങുന്നത്.

അഫ്ഗാനിസ്ഥാനിലെ വഖാൻ ഇടനാഴിയിൽ നിന്ന് വെറും 20 കിലോമീറർ മാത്രം ദൂരെയാണ് അയ്നി എയർബേസ്. അതേസമയം ഈ മേഖല പാക് അധിനിവേശ കശ്മീരുമായും അതിർത്തി പങ്കിടുന്നു.

ഇതോടെ മറ്റൊരു രാജ്യവുമായും മിലിറ്ററി മേഖലകളില്ലാതാവുകയാണ് ഇന്ത്യക്ക്. അതേസമയം 2024 ൽ ഇന്ത്യയും മൗറീഷ്യസും ചേർന്ന് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇരട്ട ദ്വീപായ അഗലേഗയതിൽ സംയുക്ത എയർഷിപ്പും ജട്ടിയും സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഭൂട്ടാനിലും ഇന്ത്യക്ക് മിലിറ്ററി ട്രെയിനിങ് ടീമുണ്ട്. ഇവരാണ് ഭൂട്ടാന് മിലിറ്റി പരിശീലനം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian militarythajikistanwithdrawalPakistanAfganistan
News Summary - Will Indian military withdrawal from Tajikistan result in a setback? Pakistan and China eye it
Next Story