ഭീകരത ചെറുത്തില്ലെങ്കിൽ പാക് മേഖലയിൽ കടന്നാക്രമിക്കും -ഗവർണർ
text_fieldsശ്രീനഗർ: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ പാക് മേഖലകളിൽ കടന്നുകയറി ഭീകര ക്യാമ്പുക ൾ സൈന്യം തകർക്കുമെന്ന് ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മലിക്. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ ഇന്ത്യൻ സേന ചില ഭ ീകര താവളങ്ങൾ തകർത്തതിനു പിന്നാലെയാണ് പ്രതികരണം. ‘ഇത്തരം ഭീകര കേന്ദ്രങ്ങൾ അടിയന്തരമായി പാകിസ്താൻ നിർത്തണം. നടപടി സ്വീകരിച്ചില്ലെങ്കിൽ കടന്നുകയറാനും സൈന്യം മടിക്കില്ല. ഞായറാഴ്ച നടത്തിയതിനെക്കാൾ ശക്തമായ സൈനിക നടപടികളാകും തുടർന്നുണ്ടാകുക’ -മലിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച അതിർത്തി കടന്ന് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ടു ഇന്ത്യൻ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ശക്തമായി തിരിച്ചടിച്ച ഇന്ത്യ 10ഓളം പാക് സൈനികരെ വധിച്ചുവെന്നും പാക് ഭീകര ക്യാമ്പുകൾ തകർത്തുവെന്നും കരസേന മേധാവി ബിപിൻ റാവത്ത് ആണ് ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത്.
പാക് നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പ്രതികരിച്ചു. അതിർത്തി കടന്ന് ഇന്ത്യൻ സേന ഒരിക്കലും ആദ്യം ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാൽ, ഭീകരരെ അഴിച്ചുവിട്ട് രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചാൽ തക്ക തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.