Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരവുമായി...

സമരവുമായി മുന്നോട്ടെന്ന് കർഷകർ

text_fields
bookmark_border
farmers
cancel
camera_alt

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേശ് ടികായത്തും അണികളും. ഡൽഹി ഗാസിപുർ അതിർത്തിയിൽ നിന്ന്

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. ഭാവി പദ്ധതികൾ ഡിസംബർ നാലിന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനിക്കും.

മൂന്ന് നിയമങ്ങൾ പിൻവലിച്ചതിനെ മാനിക്കുന്നു. എന്നാൽ, ഇതിനായി 750 പേർ രക്തസാക്ഷികളായിരിക്കേ തങ്ങൾക്ക് എങ്ങനെ ആഘോഷിക്കാൻ കഴിയുമെന്ന്  ടികായത്ത് ചോദിച്ചു. സർക്കാറിന് അസുഖം ആയിരുന്നു. ആ അസുഖം മാറിയപ്പോൾ കരിനിയമങ്ങൾ പിൻവലിച്ചതാണ്. ഇനി മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കൂടി അസുഖം ബാക്കിയുണ്ട്.

ഇതിന്മേൽ സമരം അവസാനിപ്പിക്കുമെന്ന് തങ്ങൾ പറഞ്ഞിട്ടിെല്ലന്ന് ഒാർമിപ്പിച്ച ടികായത്ത്, സമരം നിർത്തി തങ്ങൾ എങ്ങോട്ടു പോകാനാണെന്ന് ചോദിച്ചു.

കർഷകരുടെ ആറ് ആവശ്യങ്ങൾ

ന്യൂഡൽഹി: വിവാദനിയമങ്ങൾ പിൻവലിച്ച ശേഷവും സമരം തുടരുന്ന കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ:

1) ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകുക

2) വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കുക

3) വായു മലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്തുന്ന വകുപ്പ് പിൻവലിക്കുക.

4) 2020 ജൂൺ മുതൽ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക.

5) അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക

6) സമരത്തിനിടെ മരിച്ച 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കുക. രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിയിൽ സ്ഥലം അനുവദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protestfarm laws
News Summary - will continue protest
Next Story