പെൺകുട്ടികൾ രാത്രി പുറത്തിറങ്ങുന്നത് എന്തിനെന്ന് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന് ബി.ജെ.പിയുടെ ഹരിയാന ൈവസ് പ്രസിഡൻറ് രാംവീർ ഭട്ടി. ഹരിയാന െഎ.എ.എസ് ഒാഫീസറുടെ മകളെ ബി.ജെ.പി നേതാവിെൻറ മകൻ വികാസ് ബരേല പിന്തുടർന്ന കേസിനെ കുറിച്ച് സി.എൻ.എൻ ന്യൂസ് 18നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആ പെൺകുട്ടി രാത്രി 12മണിക്ക് പുറത്തിറങ്ങരുതായിരുന്നു. രാത്രി ഇത്ര വൈകി എന്തിനാണ് അവൾ ഡ്രൈവ് ചെയ്തത്. സാഹചര്യം ശരിയല്ലാത്തതാണ്. നമ്മൾ തന്നെ വേണം നമ്മളെ സംരക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
െപൺകുട്ടിയെ വികാസ് ബറേല പിന്തുടരുന്നതിെൻറ അഞ്ചിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാനില്ലെന്ന് ചണ്ഡീഗഡ് പൊലീസ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് അഭിപ്രായം അന്വേഷിക്കവെയാണ് പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന് ന്യൂസ് 18േനാട് രാംവീർ ഭട്ടി പറഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേസിെല പ്രധാന തെളിവാണെന്ന് പൊലീസ് പറഞ്ഞിരുന്നു. അതിനിെടയാണ് അഞ്ചിടങ്ങളിലെ ദൃശ്യങ്ങൾ കാണാതായിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. െഎ.എ.എസ് ഉദ്യോഗസ്ഥെൻറ 29കാരിയായ മകളെ വികാസ് ബറേലയും കൂട്ടുകാരനും രാത്രി പിന്തുടരുകയായിരുന്നു. ബറേലയുടെ വാഹനം തെൻറ കാറിനെ പിന്തുടർന്നുെവന്ന് കാണിച്ച് പെൺകുട്ടി പൊലീസ് പരാതി നൽകിയിരുന്നു. ബറേലയുടെ എസ്.യു.വി പലപ്പോഴും തെൻറ കാറിന് തൊട്ടടുത്തെത്തി യാത്ര തടയാൻ ശ്രമിക്കുകയും മറ്റു റൂട്ടുകളിലേക്ക് വഴിമാറിപ്പോകുന്നത് തടയുകയും ചെയ്തുെവന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ ലൈംഗിക പീഡനത്തിനിരയാകാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
