പാക് അനുകൂലിയെങ്കിൽ മോദി തനിക്ക് പത്മവിഭൂഷൺ നൽകിയതെന്തിന്? -ശരത് പവാർ
text_fieldsമുംബൈ: രാഷ്ട്രീയ നേതാക്കളെ പാക് അനുകൂലികളായി മുദ്രകുത്തി ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എൻ.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിെൻറ അന്തസ് കാത്തുസൂക്ഷിക്കുന്നതിൽ നരേന്ദ്രമോദി പരാജയപ്പെട്ടു. വളരെ പ്രധാനപ്പെട്ടതും കൃത്യമായതുമായ വിവരങ്ങൾ നൽകുന്ന സ്ഥാപനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. എന്നാൽ താനാണ് ഏറ്റവും വലിയ സ്ഥാപനമെന്ന നിലയിലാണ് മോദി മുന്നോട്ടുപോകുന്നതെന്നും ശരത് പവാർ ആരോപിച്ചു.
പാക് അനുകൂലി എന്നതാണ് തനിക്കെതിരായ മോദിയുടെ പരാമർശം. താൻ പാക് അനുകൂലിയാണെങ്കിൽ ബി.ജെ.പി സർക്കാർ എന്തിനാണ് തനിക്ക് പത്മവിഭൂഷൺ നൽകിയത്. രാജ്യത്തെ സേവിച്ചതിനാണ് തനിക്ക് രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചത്. എന്നാൽ അതേ സർക്കാറിെൻറ പ്രധാനമന്ത്രി താൻ പാക് അനുകൂലിയാണെന്ന് മുദ്രകുത്തുന്നത് ശരിയായ നിലപാടല്ലെന്നും പവാർ വിമർശിച്ചു.
പാകിസ്താനിലെ നേതാക്കൾ മാത്രമാണ് ഇന്ത്യ വിരുദ്ധ നിലപാടെടുക്കുന്നതെന്ന പവാറിെൻറ പരാമർശമാണ് ബി.ജെ.പി വിവാദമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.