കർക്കരെയുടെ കണ്ടെത്തലുകൾ സ്ഫോടനങ്ങൾക്കും അപ്പുറം
text_fieldsമുംബൈ: മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കിയ ഇന്ത്യയിലെ ഭീകരവാദ കാഴ്ചപ്പാടിനെ തിരുത് തിയ രണ്ടു പ്രധാന ഘടകങ്ങളായിരുന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) തലവനായി രുന്ന ഹേമന്ത് കർക്കരെയും 2008ലെ മാലേഗാവ് സ്ഫോടനത്തിന് ഉപയോഗിച്ച എൽ.എം.എൽ ഫ്രീഡം ബൈക് കും. കർക്കരെയുടെ അന്വേഷണം മാലേഗാവ് സ്ഫോടനക്കേസിൽ ഒതുങ്ങുന്നതായിരുന്നില്ല. മുമ്പ് നടന്ന സ്ഫോടനങ്ങളുടെയും ഹിന്ദു രാഷ്ട്രത്തിനായുള്ള ഹിന്ദുത്വവാദികളുടെ ഗൂഢാലോചനകളുടെയും ചുരുളും അഴിയുകയായിരുന്നു അതോടെ.
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം തീവ്ര ഹിന്ദുത്വ സംഘടനകളിൽ എത്തിച്ചത് സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ്. ഇതേക്കുറിച്ച അന്വേഷണം ഉടമ സന്യാസിനി പ്രജ്ഞ സിങ് ഠാകുറിലാണ് ചെന്നെത്തിയത്. പ്രജ്ഞയെ അറസ്റ്റ് ചെയ്ത് എ.ടി.എസ് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് 14 പേരുടെ പേരുകൾ പുറത്തുവന്നു. ഒന്നിനുപിറകെ ഒന്നായി 10ഒാളം പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ റിട്ട. മേജർ രമേശ് ഉപാധ്യായ്, െലഫ്. കേണൽ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവരിലൂടെ ഭീകരവാദ ശൃംഖലയുടെ വ്യാപ്തി വെളിപ്പെട്ടു.
ദയാനന്ദ് പാണ്ഡെയുടെ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയ മൂന്ന് വിഡിയോ, 37 ഓഡിയോ ക്ലിപ്പുകൾ എന്നിവ അമ്പരപ്പിക്കുന്നതായിരുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇസ്രായേൽ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള സഹായങ്ങളും ഇന്ത്യൻ സൈന്യത്തിലെ സർവിസിലുള്ളവരും വിരമിച്ചവരുമായ ഉന്നതാധികാരികളുടെയും സന്യാസി, രാഷ്ട്രീയ പ്രമുഖരുടെയും പങ്കും ഈ ക്ലിപ്പുകളിലൂടെ വ്യക്തമായിരുന്നു. മാലേഗാവ് സ്ഫോടനത്തിനുമുമ്പ് നടന്ന അജ്മീർ, മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, 2006ലെ ആദ്യ മാലേഗാവ് സ്ഫോടനം, ആർ.എസ്.എസ് പ്രചാരകും സ്ഫോടന ഗൂഢാലോചനയിലും നടത്തിപ്പിലും പ്രധാന പങ്കാളിയുമായ സുനിൽ ജോഷിയുടെ കൊലപാതകം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സ്വാമി അസിമാനന്ദയെ തേടിയുള്ള എ.ടി.എസിെൻറ വരവ് 2008ൽ ഗുജറാത്ത് സർക്കാർ തടഞ്ഞതും വാർത്തയായിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ കർക്കരെ രക്തസാക്ഷിയായതോടെ ഇൗ തെളിവുകളെല്ലാം മാഞ്ഞു. 2011ൽ മാലേഗാവ് സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറി. പിന്നീട് 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ ഇൗ കേസുകളിൽ അട്ടിമറിയുണ്ടായി. കേസുകളിൽ മൃദുസമീപനം സ്വീകരിക്കാൻ ഉന്നത എൻ.െഎ.എ ഉദ്യോഗസ്ഥൻ വഴി കേന്ദ്രം ആവശ്യപ്പെട്ടെന്ന മാലേഗാവ് കേസിലെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാെൻറ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു മറ്റ് കേസുളിലെ കോടതി വിധികളും മാലേഗാവ് സ്ഫോടന കേസിൽ എൻ.െഎ.എയുടെ നിലപാട് മാറ്റവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.