താൻ പ്രധാനമന്ത്രിയായാൽ എന്തുചെയ്യും? രാഹുൽ ഗാന്ധിയുടെ പ്രതികരണം
text_fieldsന്യൂഡൽഹി: താൻ പ്രധാനമന്ത്രിയായാൽ സാമ്പത്തിക വളർച്ചയിൽ കേന്ദ്രീകൃതമായ നയങ്ങളിൽനിന്ന് തൊഴിൽ കേന്ദ്രീകൃതമായ നയങ്ങളിലേക്ക് മാറുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യു.എസ് സെക്രട്ടറി നികോളാസ് ബേൺസും രാഹുൽ ഗാന്ധിയും നടത്തിയ സംവാദത്തിൽ പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന നൽകുന്നത് ഏതിനായിരിക്കുമെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളർച്ച നിരക്ക് ഉയർത്തുന്നതിനേക്കാൾ ഉപരി തൊഴിൽ സൃഷ്ടിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. വളർച്ച ആവശ്യമാണ്. എന്നാൽ അവ ഉൽപാദനവും തൊഴിൽ വർധനയും മറ്റു മൂല്യവർധനയും ഉയർത്തികൊണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇപ്പോൾ നമ്മുടെ വളർച്ച പരിേശാധിക്കുകയാണെങ്കിൽ, തൊഴിലും ഉൽപാദനവും മൂല്യവർധനയും തമ്മിലുള്ള അനുപാതവുമായി ബന്ധവുമില്ല. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നത് ഒരു പ്രശ്നമായി പറയുന്ന ഒരു ചൈനീസ് നേതാവിനെയും ഇതുവരെ കണ്ടിട്ടില്ല.
തൊഴിലുകളുടെ എണ്ണം ഉയർന്നില്ലെങ്കിൽ ഒമ്പതുശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുന്നതിൽ താൽപര്യമില്ല -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
2014ന് ശേഷം ബി.ജെ.പി രാജ്യത്തിന്‍റെ ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചെടുത്തതോടെ സുതാര്യമായ രാഷ്ട്രീയ പോരാട്ടത്തെയും ബാധിച്ചു. ന്യായമായ രാഷ്ട്രീയ പോരാട്ടത്തെ പിന്തുണക്കേണ്ട സ്ഥാപനങ്ങൾക്ക് അതിന് സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അസമിൽ ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ബി.ജെ.പി സ്ഥാനാർഥി വോട്ടിങ് മെഷീനുമായി പോകുന്ന വിഡിയോ അയച്ചുതന്നിരുന്നു.
കോൺഗ്രസിന്‍റെ മാത്രം സ്ഥിതിയല്ല. ഒരു തെരഞ്ഞെടുപ്പിൽ പോലും ബി.എസ്.പി വിജയിക്കുന്നില്ല. എസ്.പി ജയിക്കുന്നില്ല. എൻ.സി.പിയും ഇല്ല. തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ കൃത്യമായ ഭരണഘടന സ്ഥാപനങ്ങളുടെ പ്രവർത്തനവും ജുഡീഷ്യറി സംവിധാനവും സ്വതന്ത്ര മാധ്യമങ്ങളും ആവശ്യമാണ്. എന്നാൽ ഇപ്പോൾ അതിവിടെയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.