രാജ്യം കാണാൻ പാടില്ലാത്ത എന്താണ് മോദിയുടെ ഹെലികോപ്റ്ററിൽ ?-കോൺഗ്രസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് ഒഡിഷയിൽ നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കോൺഗ്രസ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.
വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുകയെന്ന തെൻറ കർത്തവ്യം നിർവഹിച്ച ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമീഷൻ സസ്പെൻഡ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിശോധനയിൽ നിന്ന് പ്രധാനമന്ത്രിയുടെ വാഹനത്തെ ഒഴിവാക്കിയിട്ടില്ല. രാജ്യം കാണാൻ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററിൽ വെച്ചിരിക്കുന്നത്? -കോൺഗ്രസ് ട്വീറ്റ് ചെയ്തു.
മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതായുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകനായ 1996 ബാച്ച് കർണാടക കാഡർ െഎ.എ.എസ് ഉദ്യോഗസ്ഥൻ മുഹ്സിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്.പി.ജി സുരക്ഷയുള്ള വി.ഐ.പികളുടെ ഹെലികോപ്റ്ററുകൾ പരിശോധിക്കരുതെന്ന നിർദേശം ലംഘിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. മുന്നറിയിപ്പുകൂടാതെ നടത്തിയ പരിശോധനയെ തുടർന്ന് പ്രധാനമന്ത്രിക്ക് 15 മിനിറ്റ് യാത്ര വൈകിയിരുന്നു.
സമാനമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിെൻറ ഹെലികോപ്റ്റർ റൂർക്കലയിലും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാെൻറത് സംബൽപൂരിലും തടഞ്ഞ് പരിശോധന നടത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്. ജില്ല കലക്ടറും പൊലീസ് ഡി.ഐ.ജിയും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മുഹ്സിനെതിരെ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.