ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; തൂത്തുവാരി തൃണമൂൽ
text_fieldsകൊൽക്കത്ത: ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി തൃണമൂൽ. 9,270 പഞ്ചായത്ത് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിജയം കൈവരിച്ചപ്പോൾ എതിരാളികളായ സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസും വളരെ പിന്നിലായി. ബി.ജെ.പിക്ക് 2,079 സീറ്റ് ലഭിച്ചപ്പോൾ സി.പി.എമ്മിന് 562 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
കോൺഗ്രസിന് ലഭിച്ചതാകെട്ട 315 സീറ്റ്. വോെട്ടണ്ണൽ പുരോഗമിക്കുന്ന 2317 സീറ്റുകളിൽ ടി.എം.സിയാണ് മുന്നിൽ. ബി.ജെ.പി-200, സി.പി.എം-113, കോൺഗ്രസ്-61 വീതം സീറ്റുകളിലും മുന്നിലാണ്. സ്വതന്ത്രർ 707 സീറ്റുകളിൽ ജയിച്ചു.
പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 95 സീറ്റ് നേടിയ തൃണമൂൽ 65 എണ്ണത്തിൽ മുന്നേറുകയാണ്. ജില്ലാ പരിഷത്തുകളിലും ടി.എം.സിയാണ് മുന്നിൽ. 10 സീറ്റിൽ ജയിച്ച തൃണമൂൽ 24 സീറ്റുകളിൽ മുന്നിലുമാണ്. 621 ജില്ല പരിഷത്, 6123 പഞ്ചായത്ത് സമിതി, 31,802 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.