Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ തദ്ദേശ...

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂൽ ഉജ്ജ്വല വിജയത്തിലേക്ക്

text_fields
bookmark_border
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂൽ ഉജ്ജ്വല വിജയത്തിലേക്ക്
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സമ്പൂർണ്ണ വിജയത്തിലേക്ക്. ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ഗ്രാമപഞ്ചായത്തുകളിലും തൃണമൂൽ കോൺഗ്രസിെൻറ ആധിപത്യമാണ് ഉള്ളത്.  രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ബഹുദൂരം പിറകിലാണ്. കോൺഗ്രസും സി.പി.എമ്മും മറ്റ് ഇടതു കക്ഷികളും പേരിനു  സാന്നിധ്യമറിയിച്ചുെവന്ന് മാത്രം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പി ഇത്തവണ 850 മുസ്ലിംകൾക്ക് സീറ്റ് നൽകിയിരുന്നെങ്കിലും ഇൗ തന്ത്രം ഫലിച്ചില്ലെന്നു തന്നെയാണ്  ഫലങ്ങൾ വ്യക്തമാക്കുന്നത്. 

ഉച്ചക്ക് ഒന്നര വരയുള്ള കണക്ക് പ്രകാരം ഗ്രാപഞ്ചായത്തുകളിൽ 825 ൽ മത്സരം നടന്ന 240 ജില്ലാ പരിഷത് സീറ്റുകളും തൃണമൂൽ നേടി. 2013 ലെ തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടിയിരുന്ന ഇടതു മുന്നണിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായിട്ടില്ല. ബി.ജെ.പിക്കും കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഒറ്റ സീറ്റു പോലും ലഭിച്ചിട്ടില്ല. 2013ൽ കോൺഗ്രസ്77ഉം മറ്റു പാർട്ടികൾ നാലും സീറ്റുകൾ ജില്ലാ പരിഷതിൽ നേടിയിരുന്നു. 

പഞ്ചായത്ത് സമിതിയിൽ തെരഞ്ഞെടുപ്പ് നടന്ന 124 സീറ്റിൽ 124 ഉം തൃണമൂൽ നേടി. ഇവിെടയും മറ്റു പാർട്ടികൾ നിലം തൊട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി 71ഉം കോൺഗ്രസ് 26ഉം മറ്റുള്ളവർ രണ്ടും സീറ്റ് നേടിയിടത്താണ് ഇൗ ദയനീയാവസ്ഥ. 

ഗ്രാമപഞ്ചായത്ത് സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് മറ്റു പാർട്ടികൾക്ക് സാന്നിധ്യമറിയിക്കാനെങ്കിലും ആയിട്ടുള്ളത്. 3215 സീറ്റിൽ മത്സരം നടന്ന 1195 സീറ്റുകളിൽ 1053 സീറ്റുകൾ തൃണമൂൽ നേടിയപ്പോൾ ഇടതു മുന്നണി ഒമ്പതും ബി.ജെ.പി 91ഉം കോൺഗ്രസ് എട്ടും മറ്റു പാർട്ടികൾ 34 സീറ്റും നേടിയിട്ടുണ്ട്. 2013ൽ ഇടതുപക്ഷം 810ഉം ബി.ജെ.പി 32ഉം കോൺഗ്രസ് 328ഉം മറ്റുള്ളവർ 98 സീറ്റും നേടിയിരുന്നു. 

നിരവധി വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥികളും കൗണ്ടിങ് ഏജൻറുമാരും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും സ്ഥാനാർഥികളും ഏജൻറുമാരും വോെട്ടണ്ണൽ കേന്ദ്രം വിട്ടു പോകാൻ നിർബന്ധിതരായി. സംഭവത്തിൽ കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധിച്ചു. വടക്കൻ ദിനാജ്പൂരിൽ തൃണമൂൽ പ്രവർത്തകർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 

825 ജില്ലാ പരിഷത്ത് സീറ്റുകളിൽ 204 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് തർക്കമില്ലാതെ തെരഞ്ഞെടുക്കെപ്പട്ടു. പഞ്ചായത്ത് സമിതിയുടെ 330 സീറ്റുകളിൽ 206 സീറ്റുകളിലും ഗ്രാമപഞ്ചായത്തിെൻറ 3215 സീറ്റുകളിൽ 2022 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് തന്നെ തർക്കമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

മെയ് 14ന് നടന്ന തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ സംസ്ഥാനത്താകമാനം 291 സെൻററുകളിലായി തുടരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ നിരവധി പേർ മരിക്കുകയും, ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമങ്ങളിൽ  12പേരാണ് മരിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും ബാലറ്റു പെട്ടികളും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmalayalam newsWest Bengal panchayat election
News Summary - West Bengal Panchayat Election Result 2018 LIVE: Congress alleges TMC-backed goons killed worker in South Dinajpur
Next Story