ബി.ജെ.പി രഥയാത്രകൾക്ക് അനുമതിയില്ല; നിലപാടിലുറച്ച് പശ്ചിമബംഗാൾ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ 42 ലോക്സഭ മണ്ഡലങ്ങളും ഉൾപ്പെടുത്തി ബി.ജെ.പി നടത്താൻ പ ദ്ധതിയിട്ട രഥയാത്രകൾക്ക് ഒരു കാരണവശാലും അനുമതി നൽകാനാവില്ലെന്ന് പശ്ചിമബംഗാ ൾ സർക്കാർ. യാത്രകൾ കടന്നുപോകുന്നിടങ്ങളിൽ വർഗീയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഏഴിന് കുച്ച്ബിഹാർ ജില്ലയിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, സർക്കാർ അനുമതി നിഷേധിച്ചതോടെ യാത്ര മുടങ്ങി. വിലക്കിനെതിരെ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് സർക്കാറും ബി.ജെ.പിയും തമ്മിൽ ഡിസംബർ 12ന് ചർച്ച നടത്തണമെന്ന് കോടതി നിർദേശിച്ചു. ഡിസംബർ 15ന് തീരുമാനമെടുക്കാമെന്ന് സർക്കാറും അറിയിച്ചു. ഇതിെൻറ തുടർച്ചയായാണ് വീണ്ടും അനുമതി നിഷേധിച്ച് സർക്കാർ കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് കത്തുനൽകിയത്.
എന്നാൽ, സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പറഞ്ഞു. മുതിർന്ന നേതൃത്വവുമായി ഇതുസംബന്ധിച്ച് ഞായറാഴ്ച നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.