‘‘നിങ്ങൾക്ക് കഴിയില്ലെങ്കിൽ മസൂദ് അസ്ഹറിനെ ഞങ്ങൾ പിടികൂടാം’’ -അമരീന്ദർ സിങ്
text_fieldsഅമൃത്സർ: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാകിസ്താനിലാണുള്ളതെന്നും അയാളെ പിടികൂടാൻ പാകിസ്താന് കഴിവ ില്ലെങ്കിൽ ഇന്ത്യ അത് ചെയ്യുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ട്വിറ്ററിലൂടെയാണ് അമരീന്ദർ സിങ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മറുപടി നൽകിയത്.
പ്രിയപ്പെട്ട ഇമ്രാൻ ഖാൻ, ജെയ്ഷെ തലവൻ മസൂദ് അസ് ഹർ ബഹ്വാൽപൂരിലുണ്ട്. െഎ.എസ്.െഎയുടെ സഹായത്തോടെയാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അവിടെ പോയി അയാളെ പിടിക്കൂ. നിങ്ങൾക്ക് അതിന് സാധിക്കില്ലെങ്കിൽ ഞങ്ങേളാട് പറയൂ. നിങ്ങൾക്ക് വേണ്ടി ഞങ്ങളത് ചെയ്യാം. മുംബൈ ഭീകരാക്രമണത്തിെൻറ ഇന്ത്യ നൽകിയ തെളിവിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും അമരീന്ദർ സിങ് ചോദിച്ചു.
Dear @ImranKhanPTI you have Jaish chief Masood Azhar sitting in Bahawalpur & masterminding the attacks with ISI help. Go pick him up from there. If you can’t let us know, we’ll do it for you. BTW what has been done about the proofs of Mumbai’s 26/11 attack. Time to walk the talk. pic.twitter.com/Zct6I7QieY
— Capt.Amarinder Singh (@capt_amarinder) February 19, 2019
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കൂടുതലായി എന്ത് തെളിവാണ് വേണ്ടത്.? ഇന്ത്യൻ സേന വധിച്ച ഭീകരവാദികളുടെ മൃതദേഹങ്ങൾ കാണിച്ചാൽ അവർ അംഗീകരിക്കുമോ. ലോകത്തിന് മുഴുവൻ സത്യം അറിയാം. നമ്മുടെ ഒരു ജവാൻ രക്തസാക്ഷിയായാൽ പാകിസ്താെൻറ രണ്ട് പേരെ കൊല്ലണം. അവർക്ക് മനസിലാവുന്ന ഒരേയൊരു ഭാഷ ഇതു മാത്രമാണ്. സർക്കാർ എന്ത് തീരുമാനം കൈക്കൊണ്ടാലും അതിനൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അമരീന്ദർ സിങ് ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
