Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ക്രൈസ്തവ...

'ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിെര ആക്രമണം തുടരും' -ഉഡുപ്പിയിൽ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി

text_fields
bookmark_border
ക്രൈസ്തവ മതകേന്ദ്രങ്ങൾക്കെതിെര ആക്രമണം തുടരും -ഉഡുപ്പിയിൽ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി
cancel

മംഗളൂരു: ഉഡുപ്പി കർക്കളയിൽ ക്രിസ്ത്യൻ പ്രാർഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി). വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടന്ന് മർദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങൾക്ക് നേെര ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്.

'നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക് നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതംമാറ്റത്തിനെതിെര ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ് (കാർക്കളയിെല) ദേവാലയം ഞങ്ങൾ ആക്രമിച്ചത്. ഗണേശോത്സവം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ, പ്രാർത്ഥനയുടെ പേരിൽ മതപരിവർത്തനം നടത്താൻ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവർത്തനം ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേ? നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരും' -ആക്രമണത്തിന് ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമാനസ്വഭാവത്തിലുള്ള കുറിപ്പ് സംഘടനയുടെ ഉഡുപ്പി ജില്ല ഘടകത്തിെൻറ ഫേസ്ബുക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്രമത്തിെൻറ വിഡിയോയും ഫോട്ടോയും ഇവർ തന്നെ പകർത്തി പ്രചരിപ്പിക്കുന്നുണ്ട്.



ഉഡുപ്പി ജില്ലയിലെ കർക്കളയിലെ കുക്കുണ്ടൂർ ആനന്ദി മൈതാനത്തെ പ്രഗതി പ്രാർഥനാലയത്തിന് നേരെയാണ് വെള്ളിയാഴ്ച അക്രമം നടന്നത്. 10 വർഷമായി പ്രാർഥന നടക്കുന്ന കേന്ദ്രമാണിത്. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ ആരോപണം. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

അതേസമയം, ഇവിടെ ആരെയും മതം മാറ്റുന്നില്ലെന്നും പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് പറഞ്ഞു. "മംഗലാപുരം സയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യാറില്ല. ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ ഇന്ന് പ്രാർത്ഥനയ്ക്കിടെ ഇവിടെ അതിക്രമിച്ച് കടക്കുകയായിരുന്നു. അവർ വീഡിയോ ചിത്രീകരിച്ചു. അവർ സ്ത്രീകളെ അപമാനിച്ചു'' -അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കാർക്കള ടൗൺ സ്റ്റേഷനിൽ പരാതി നൽകിെയങ്കിലും ഇതുവരെ പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christianchurch attackchristian persecutionHindu Jagarana Vedike
News Summary - We will continue our attack says Hindu Jagarana Vedike leader after uduppi Christian prayer center attack
Next Story