ബാലാകോട്ട്: ഞങ്ങൾ ശാന്തരായിരുന്നു, പാകിസ്താനാണ് കരഞ്ഞത് -മോദി
text_fieldsന്യൂഡൽഹി: ബാലാകോട്ടിൽ ജെയ്ശെ മുഹമ്മദ് തീവ്രവാദ ക്യാംപുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതോട െ പാകിസ്താൻ കരയുകയായിരുന്നുവെന്ന് നരേന്ദ്ര മോദി. ഉറയിൽ നാം മുമ്പ് നടത്തിയ സർജിക്കൽ സ്ട്രൈക് പോലൊന്ന് പ്രതീക്ഷിച്ച് തയാറായി നിൽക്കുകയായിരുന്നു പാകിസ്താൻ. എന്നാൽ നമ്മൾ പോയത് വ്യോമമാർഗമായിരുന്നുവെന്നും മ ോദി പറഞ്ഞു. ഉത്തർ പ്രദേശിൽ റാലിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുൽവാമയിലെ സംഭവത്തിന് മറുപടിയായി സർജിക്കൽ സ്ട്രൈക് നടത്തിയപ്പോൾ നമ്മൾ പാകിസ്താനെ അതേ കുറിച്ച് അറിയിച്ചു. ശേഷം മിണ്ടാതിരുന്നു. എന്നാൽ പാകിസ്താൻ ‘‘ മോദിയാണ് ആക്രമിച്ചത് മോദിയാണ് ആക്രമിച്ചത്’’ എന്ന് പറഞ്ഞുകൊണ്ട്പുലർച്ചെ അഞ്ച് മണിമുതൽ കരയാൻ തുടങ്ങി. എന്നാൽ ചിലർ ഇന്ത്യയുടെ ഭക്ഷണം കഴിച്ചുകൊണ്ട് പാകിസ്താനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യൻ സേന വർഷങ്ങളായി ചെയ്യാത്ത കാര്യമാണ് പുൽവാമയിലെ സംഭവത്തിന് ശേഷം ചെയ്തത്. അവർ തീവ്രവാദികളെയും അവരുടെ സംരക്ഷകരെയും ആക്രമിച്ചു. മോദി ഒരിക്കൽ കൂടി സർജിക്കൽ സ്ട്രൈക് നടത്തുമെന്ന് പ്രതീക്ഷിച്ച് കരസേനയെ വിന്യസിച്ച് കാത്തിരുന്ന പാകിസ്താന് വ്യോമാക്രമണം നടത്തിയാണ് ഇന്ത്യ മറുപടി നൽകിയതെന്നും മോദി പരിഹസിച്ചു.
ബാലാകോട്ട് തീവ്രവാദ ക്യാംപുകളിൽ ഇന്ത്യയുടെ വ്യോമസേന ആക്രമണം നടത്തിയതിന് തെളിവില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കും മോദി മറുപടി നൽകി. ‘‘പാകിസ്താൻ പോലും സമ്മതിച്ചതാണ് അവിടെ വ്യോമാക്രമണം നടന്ന കാര്യം. വ്യോമസേനയും അത് അറിയിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇപ്പോഴും സംശയമാണ്. അവർ പാകിസ്താനെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.