ചന്ദ്രബാബു നായിഡുവിനെതിരെ മഹാരാഷ്ട്ര കോടതിയുടെ ജാമ്യമില്ലാ വാറണ്ട്
text_fieldsമുംബൈ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ 21നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മഹാരാഷ്ട്ര കോടതിയുടെ ഉത്തരവ്. എട്ടു വര്‍ഷം പഴക്കമുള്ള കേസിൽ നാേന്ദഡിലെ ധര്മാബാദ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ആര്. ഗജ്ഭിയെയാണ് നായിഡുവിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത്.
നായിഡുവിന് പുറമെ അദ്ദേഹത്തിെൻറ മന്ത്രിസഭാംഗങ്ങളായ ഉമ മഹേശ്വര റാവു, എന്‍. ആനന്ദ ബാബു, തെലുഗു ദേശം പാര്‍ട്ടി വിട്ട് പിന്നീട് ടി.ആര്.എസില്‍ ചേര്‍ന്ന ജി. കമലാകര്‍ എന്നിവരടക്കം 14 പേരെയും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി) പ്രതിഷേധം തുടങ്ങി.
കോടതി ഉത്തരവ് എല്ലാ തെലുങ്കർക്കും എതിരെയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രതികാര നടപടിയാണിതെന്ന് മറ്റ് ടി.ഡി.പി നേതാക്കള്‍ പ്രതികരിച്ചു. നാേന്ദഡില് ഗോദാവരി നദിക്ക് കുറുകെ മഹാരാഷ്ട്ര ‘ബബ്ളി ജലസംഭരണി’ നിര്‍മിക്കുന്നതിന് എതിരെ ടി.ഡി.പി എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് കേസിന് ആധാരം. 2010 ജൂലൈ 18 നായിരുന്നു സംഭവം.
അന്ന് സംയുക്ത ആന്ധ്രപ്രദേശിെൻറ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രബാബു നായിഡു. അന്നത്തെ നാേന്ദഡ് എം.പി, എം.എല്‍.എമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നായിഡു അടക്കം 15 ടി.ഡി.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് പുണെയിലെ ജയിലിലടച്ചു. ജാമ്യം തേടാതെതന്നെ ടി.ഡി.പി നേതാക്കളെ പിന്നീട് വിട്ടയച്ചു. എന്നാല്‍, നാേന്ദഡ് നിവാസി നല്കിയ ഹരജിയില്‍ മേയ് അഞ്ചിന് നാേന്ദഡിലെ ധര്മാബാദ് കോടതി നായിഡുവിന് എതിരെ വാറൻറ് പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റ് 16ന് ഹാജരാക്കാനായിരുന്നു ഉത്തരവ്. ഇത് നടപ്പാക്കിയില്ല.
ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ വാറൻറ് പുറപ്പെടുവിച്ചത്. തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.