Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2019 12:20 AM IST Updated On
date_range 13 Oct 2019 12:20 AM ISTപ്രധാനമന്ത്രിക്ക് കത്തെഴുതിയ ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി
text_fieldsbookmark_border
മുംബൈ: കാമ്പസില്‍ പ്രകടനം നടത്തുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത ആറ് ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ വാര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ധര്‍ണ നടത്തിയെന്ന അസാധാരണ കാരണമാണ് സര്‍വകലാശാല പറയുന്നത്.
കശ്മീര്‍, ആൾക്കൂട്ട കൊല, ബലാത്സംഗ കേസ് പ്രതികളായ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കല്‍ തുടങ്ങിയവക്ക് എതിരെ നടത്തിയ ധര്‍ണയില്‍ നൂറോളം പേര് പങ്കെടുത്തിട്ടും കത്തില്‍ ഒപ്പുവെച്ചിട്ടും ആറു പേര്‍ക്ക് എതിരെയാണ് നടപടി. ദലിത്, ഒ.ബി.സിക്കാരായ മൂന്നുപേർെക്കതിരെ മാത്രമാണ് നടപടിയെന്ന് പുറത്താക്കപ്പെട്ട എം. ഫില്‍ വിദ്യാര്‍ഥി ചന്ദന്‍ സരോജ് പറഞ്ഞു.
എം.ഫില്‍, പിഎച്ച്.ഡി, ഡിപ്ലോമ വിദ്യാര്‍ഥികളാണ് പുറത്താക്കപ്പെട്ടത്. ബി.എസ്.പി സ്ഥാപക നേതാവ് കാൻഷി റാമിെൻറ ചരമദിനമായ ഒക്ടോബര്‍ ഒമ്പതിനാണ് ധര്‍ണ നടത്തിയത്. പ്രധാനമന്ത്രിക്ക് കത്തയക്കുന്ന കാര്യം നേരത്തെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ഇതറിഞ്ഞ അധികൃതര്‍ അനുമതിയില്ലാതെ കത്തയക്കരുതെന്ന് വിലക്കി.
അനുമതി തേടി നല്കിയ കത്ത് തീയതിയില്ലെന്ന് പറഞ്ഞ് തള്ളി. തുടർന്നാണ് കഴിഞ്ഞ ഒമ്പതിന് ധര്‍ണ നടത്തിയത്. രാത്രി ഒമ്പതിന് ഇടക്കാല രജിസ്ട്രാര്‍ രാജേശ്വര് സിങ്ങും ഇടക്കാല വൈസ് ചാന്‍സലര്‍ കെ.കെ. സിങ്ങും എത്തി തെരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടി ധര്‍ണയെ എതിർത്തു. രാത്രിയിലാണ് ആറുപേരെ പുറത്താക്കി ഇടക്കാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
കശ്മീര്‍, ആൾക്കൂട്ട കൊല, ബലാത്സംഗ കേസ് പ്രതികളായ ബി.ജെ.പി നേതാക്കളെ സംരക്ഷിക്കല്‍ തുടങ്ങിയവക്ക് എതിരെ നടത്തിയ ധര്‍ണയില്‍ നൂറോളം പേര് പങ്കെടുത്തിട്ടും കത്തില്‍ ഒപ്പുവെച്ചിട്ടും ആറു പേര്‍ക്ക് എതിരെയാണ് നടപടി. ദലിത്, ഒ.ബി.സിക്കാരായ മൂന്നുപേർെക്കതിരെ മാത്രമാണ് നടപടിയെന്ന് പുറത്താക്കപ്പെട്ട എം. ഫില്‍ വിദ്യാര്‍ഥി ചന്ദന്‍ സരോജ് പറഞ്ഞു.
എം.ഫില്‍, പിഎച്ച്.ഡി, ഡിപ്ലോമ വിദ്യാര്‍ഥികളാണ് പുറത്താക്കപ്പെട്ടത്. ബി.എസ്.പി സ്ഥാപക നേതാവ് കാൻഷി റാമിെൻറ ചരമദിനമായ ഒക്ടോബര്‍ ഒമ്പതിനാണ് ധര്‍ണ നടത്തിയത്. പ്രധാനമന്ത്രിക്ക് കത്തയക്കുന്ന കാര്യം നേരത്തെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ഇതറിഞ്ഞ അധികൃതര്‍ അനുമതിയില്ലാതെ കത്തയക്കരുതെന്ന് വിലക്കി.
അനുമതി തേടി നല്കിയ കത്ത് തീയതിയില്ലെന്ന് പറഞ്ഞ് തള്ളി. തുടർന്നാണ് കഴിഞ്ഞ ഒമ്പതിന് ധര്‍ണ നടത്തിയത്. രാത്രി ഒമ്പതിന് ഇടക്കാല രജിസ്ട്രാര്‍ രാജേശ്വര് സിങ്ങും ഇടക്കാല വൈസ് ചാന്‍സലര്‍ കെ.കെ. സിങ്ങും എത്തി തെരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടി ധര്‍ണയെ എതിർത്തു. രാത്രിയിലാണ് ആറുപേരെ പുറത്താക്കി ഇടക്കാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
