വാജ്പേയി ഒരിക്കൽകൂടി പ്രസംഗിക്കുന്നത് കേൾക്കണമെന്ന് അനന്തരവൾ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരിക്കൽ കൂടി പ്രസംഗിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിെൻറ അനന്തരവൾ കാന്തി മിശ്ര. തങ്ങളുടെ കുടുംബത്തിന് ഒരിക്കലും അദ്ദേഹത്തിെൻറ രൂപം മനസ്സിൽ നിന്ന് മായ്ക്കാൻ സാധിക്കില്ല. അദ്ദേഹം ഒരിക്കൽ കൂടി പ്രസംഗിക്കുന്നത് കാണാൻ സാധിക്കണമെന്ന് ൈദവത്തോട് പ്രാർഥിക്കുകയാണ്. വാജ്പേയി എത്രയും പെെട്ടന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്തി പറഞ്ഞു.
അതേ സമയം ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) കഴിയുന്ന വാജ്പേയിയുടെ നില ഗുരുതരമായി തുടരുകയാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നില നിർത്തുന്നത്.
മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് 94കാരനായ വാജ്പേയിെയ എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.