Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂടുതൽ സംസ്ഥാനങ്ങളിൽ...

കൂടുതൽ സംസ്ഥാനങ്ങളിൽ വോട്ടുയന്ത്രക്കടത്ത് പിടികൂടി; പ്രതിഷേധം ശക്തം

text_fields
bookmark_border
കൂടുതൽ സംസ്ഥാനങ്ങളിൽ വോട്ടുയന്ത്രക്കടത്ത് പിടികൂടി; പ്രതിഷേധം ശക്തം
cancel
camera_alt???????????????????? ??????????????????? ??????????????????? ??????????? ?????????????? ??????????????? ???? ????????? ??????????? ???????????? ??????????? ????????????? ????????? ?????? ???? ??????????? ???????????????? ????????????????????? ??????????????????

ന്യൂഡൽഹി: രാജ്യത്തിെൻറ കൂടുതൽ ഭാഗങ്ങളിൽനിന്ന് സുരക്ഷയോ രേഖകളോ ഇല്ലാതെ കടത ്തുന്ന നിരവധി വോട്ടുയന്ത്രങ്ങൾ പിടികൂടിയതോടെ പൊതു തെരഞ്ഞെടുപ്പിൽ വോട്ടുയന്ത് ര അട്ടിമറി നടന്നതായി ആശങ്ക ഉയർന്നു. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, പഞ്ചാബ് സംസ്ഥാ നങ്ങളിൽ സ്വകാര്യ വാഹനങ്ങളിലും ലോറികളിലും മറ്റും കടത്തിയ വോട്ടുയന്ത്രങ്ങളാണ് ന ാട്ടുകാർ പിടികൂടിയത്. പ്രതിരോധത്തിലായ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആദ്യം നിഷേധി െച്ചങ്കിലും പ്രതിഷേധം ശക്തമായതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നപടിയെടുക്കുമെന്ന് നിലപാട് മാറ്റി.

വ്യാഴാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണാനിരിക്കെയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടുയന്ത്രങ്ങളുടെ അനധികൃത കടത്ത് നാട്ടുകാർ പിടികൂടിയ വിഡിയോകൾ വ്യാപകമായി പ്രചരിച്ചത്. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമുകൾക്ക് ജനം കാവലിരുന്ന സ്ഥലങ്ങളിലാണ് കൂടുതലായും വോട്ടുയന്ത്രങ്ങൾ പിടികൂടിയത്. ചന്ദോലി മണ്ഡലത്തിലെ വോെട്ടണ്ണൽ കേന്ദ്രത്തിൽ യന്ത്രങ്ങൾ കൊണ്ടുവന്നതായിരുന്നു ഒന്ന്. കരുതലിലുള്ള യന്ത്രങ്ങളാണെന്ന് പറഞ്ഞായിരുന്നു ഇത്. വോട്ട് കഴിഞ്ഞ ദിവസം കൊണ്ടുവരേണ്ട കരുതൽ യന്ത്രങ്ങൾ ഒരു ദിവസം കഴിഞ്ഞ് െകാണ്ടുവന്നതെന്താണെന്ന സമാജ്വാദി പാർട്ടി പ്രവർത്തകരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ലായിരുന്നു. സാേങ്കതിക കാരണങ്ങൾകൊണ്ടാണ് കേന്ദ്രത്തിലെത്താൻ ൈവകിയതെന്ന് പിന്നീട് കമീഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്കു മുമ്പാകെ വിശദീകരണവുമായി എത്തി.

ഉത്തർപ്രദേശിലെ ഗാസിപുരിൽ സ്ട്രോങ്റൂമിൽ സൂക്ഷിച്ച വോട്ടുയന്ത്രങ്ങൾ വാഹനത്തിലാക്കി  കടത്താനുള്ള ശ്രമമാണ് ബി.എസ്.പി പ്രവർത്തകർ തടഞ്ഞത്. ഗാസിപുർ ബി.എസ്.പി സ്ഥാനാർഥി അഫ്സൽ അൻസാരിയും അനുയായികളും സ്ട്രോങ്റൂമിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. കേന്ദ്രമന്ത്രി മനോജ് സിൻഹെക്കതിരെയാണ് അഫ്സൽ അൻസാരി മത്സരിക്കുന്നത്. സ്ഥാനാർഥിയുടെ പ്രതിനിധികൾക്ക് സ്ട്രോങ്റൂമിനു പുറത്ത് കാവലിരിക്കാനുള്ള സൗകര്യം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയശേഷമാണ് സമരം അവസാനിച്ചത്.

കിഴക്കൻ യു.പിയിലെ ദമരിയാഗഞ്ചിലെ സ്ട്രോങ്റൂമിൽനിന്ന് മിനിവാൻ നിറയെ വോട്ടുയന്ത്രങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് എസ്.പി, ബി.എസ്.പി പ്രവർത്തകർ തടഞ്ഞു. സ്ട്രോങ്റൂമിൽ തിരികെ വെപ്പിച്ചു. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥെൻറ നിർദേശപ്രകാരം ചെയ്ത പ്രവൃത്തി സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്ന് സ്ട്രോങ്റൂം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ പറഞ്ഞു. ഝാൻസി, മൗവ്, മിർസാപുർ എന്നിവിടങ്ങളിലും നാട്ടുകാർ വോട്ടുയന്ത്രങ്ങൾ പിടികൂടി.

ബിഹാറിലെ സാരണിലെയും മഹാരാജ്ഗഞ്ചിലെയും വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമിലേക്ക് കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഒരു ലോഡ് യന്ത്രങ്ങൾ നാട്ടുകാർ പിടികൂടിയിരുന്നു. പഞ്ചാബിലും ഹരിയാനയിലും സമാന സംഭവങ്ങളുണ്ടായി. പ്രതിപക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് പരാതി ഉന്നയിച്ചതിനൊപ്പം മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആശങ്ക പ്രകടിപ്പിച്ച് പ്രസ്താവനയിറക്കുകകൂടി െചയ്തതോടെ ചട്ടങ്ങൾ തെറ്റിച്ച് വോട്ടുയന്ത്രങ്ങൾ കടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് കമീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting Machine scam
News Summary - Voting Machine scam - India news
Next Story