ഇന്ധനം പത്ത് മിനിറ്റ് പറക്കാനുള്ളത് മാത്രം; വിസ്താര വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsന്യൂഡൽഹി: മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച വിസ്താര എയർലൈൻസ് വിമാനം ഇന്ധനം തീരാൻ പത്തുമിനിറ്റ് ശേഷി ക്കെ ലഖ്നോ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽ നിന്നും 153 യാത്രികരുമായി പറന്ന വിസ്താര യു.കെ944 വിമ ാനമാണ് വൻദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വ ിമാനം മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നോവിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാൽ മോശം കാലാവസ്ഥ മൂലം ദൃശ്യപരിധി കുറവായതിനാൽ ലഖ്നോവിൽ ഇറങ്ങാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ കാൺപൂരിലോ പ്രായഗ്രാജിലോ ലാൻഡിങ് നടത്താൻ പൈലറ്റുമാർ തീരുമാനിച്ചു.
പ്രയാഗ് രാജിലേക്ക് വിമാനം തിരിച്ചുവിട്ടെങ്കിലും ലാൻഡിങ്ങിന് ലഖ്നോ വിമാനത്താവളം അനുമതി നൽകിയതോടെ തിരിച്ചു പറന്നു. വിമാനം സുരക്ഷിതമായി ലഖ്നോവിൽ ലാൻഡ് ചെയ്യുേമ്പാൾ പത്തുമിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേ ശേഷിക്കൂന്നുണ്ടായിരുന്നുള്ളൂ.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിസ്താര ട്വിറ്ററിലൂടെ അറിയിച്ചു.
ഡൽഹിയിലേക്കുള്ള യാത്രാ സൗകര്യവും എയർക്രാഫ്റ്റ് സപ്പോർട്ടും മാനിച്ചായിരുന്നു വിമാനം വീണ്ടും ലഖ്നോവിൽ തന്നെ ഇറക്കാൻ തീരുമാനിച്ചെതെന്നാണ് വിസ്താര അറിയിച്ചത്. ലാൻഡിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തെ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് ഇന്ധന പ്രതിസന്ധി ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു. അതിനിടെ വിമാനം പറത്തിയ പെെലറ്റിനെതിരെ ഡി.ജി.സി.എ നടപടി സ്വീകരിച്ചതായി എ.എൻ.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.