Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുർമീത്...

ഗുർമീത് സിങ്ങിന് ജയിലിൽ വി.െഎ.പി പരിഗണന

text_fields
bookmark_border
ഗുർമീത് സിങ്ങിന് ജയിലിൽ വി.െഎ.പി പരിഗണന
cancel

ന്യൂഡൽഹി: വെള്ളിയാഴ്ച ആഡംബര ഹെലികോപ്ടറിൽ രോഹ്തക് ജയിലിലെത്തിച്ച ഗുർമീത് സിങ്ങിന്  വി.െഎ.പി പരിഗണന. ഗുർമീതിന് സഹായിയായി ഒരാളെയും കുടിക്കാൻ കുപ്പിവെള്ളവും ജയിലിനകത്ത് നൽകിയത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. 2002ൽ നടന്ന മാനഭംഗക്കേസിൽ വെള്ളിയാഴ്ചയാണ് പഞ്ച്കുള സി.ബി.െഎ കോടതി ഗുർമീത് സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇൗ വിധിയെ തുടർന്ന് േദര സച്ചാ സൗദയുടെ അനുയായികൾ തെരുവിലിറങ്ങി അഴിഞ്ഞാടിയതിൽ 38 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചണ്ഡിഗഢിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച  മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സമാധാനത്തിനായി ജനങ്ങളോട് ആഹ്വാനം ചെയ്തു.  

ഹരിയാനയിലെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. അക്രമം തടയാൻ ദേര സച്ചാ സൗദയുടെ മുതിർന്ന നേതാക്കളെ കരുതൽ തടങ്കലിലാക്കി. ദേരയുടെ 100ഒാളം ശാഖകൾ അടച്ചുപൂട്ടി. വിധി പ്രഖ്യാപനം നടന്ന രോഹ്തക് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച അധികൃതർ അക്രമികളെ  കണ്ടാൽ വെടിവെക്കാൻ  ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGurmeet Ram Rahim SinghPanchkula JailVIP Treatment
News Summary - VIP Treatment for Gurmeet Ram Rahim Singh in Panchkula Jail -India News
Next Story