Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ എല്ലാശ്രദ്ധയും വി.െഎ.പി സീറ്റുകളിൽ

text_fields
bookmark_border
യു.പിയിൽ എല്ലാശ്രദ്ധയും വി.െഎ.പി സീറ്റുകളിൽ
cancel

ലഖ്നോ: 80 ലോക്സഭ മണ്ഡലങ്ങൾ ഉണ്ടെങ്കിലും യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന ത് ചില വി.െഎ.പി മണ്ഡലങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി തന്നെയാണ് ഇ തിൽ പ്രധാനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയയും മത്സരിക്കുന്ന അമേത്തിയു ം റായ്ബറേലിയും ഇപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. പ്രധാനമന്ത്രിമാരെ സംഭാവ ന ചെയ്തേക്കാവുന്ന മണ്ഡലങ്ങൾ എന്നനിലയിലാണ് വാരാണസിയും അമേത്തിയും പരിഗണിക്കപ ്പെടുന്നത്.

ഗംഗാമാതാവ് വിളിച്ചിട്ടാണ് താനിവിടെ എത്തിയതെന്ന് 2014ൽ മത്സരിക്കാൻ വാരാണസി തിരെഞ്ഞടുത്തപ്പോൾ മോദി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിലെ വഡോദരയിലും ജയിച്ചെങ്കിലും വാരാണസിയാണ് മോദി നിലനിർത്തിയത്. 1999 മുതൽ സോണിയ ഗാന്ധിയാണ് റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. അമേത്തിയിൽ രാഹുൽ എത്തുന്നത് 2004ലും. കഴിഞ്ഞതവണ രാഹുലിനെ നേരിട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇത്തവണയും എതിരാളി.

സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ് കഴിഞ്ഞതവണ ജയിച്ച അഅ്സംഗഢിൽ ഇത്തവണ മകൻ അഖിലേഷാണ്. തെൻറ സ്ഥിരം സീറ്റായ അഅ്സംഗഢ് ഒഴിഞ്ഞ മുലായം മെയ്ൻപുരിയിലാണ് മത്സരിക്കുക. അഖിലേഷിെൻറ ഭാര്യ ഡിംപിൾ യാദവിെൻറ കന്നൗജ്, എസ്.പിയിലെ തന്നെ ധർമേന്ദ്ര യാദവിെൻറ ബദായൂൻ എന്നിവയും ശ്രദ്ധേയ മണ്ഡലങ്ങളാണ്.
ബി.ജെ.പി ശക്തികേന്ദ്രമായ ലഖ്നോവിലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുക. ചലച്ചിത്ര താരം ഹേമമാലിനി ഒരിക്കൽക്കൂടി മഥുരയിലും എത്തുന്നു. കേന്ദ്രമന്ത്രി വി.കെ. സിങ്ങിെൻറ ഗാസിയബാദ് മണ്ഡലവും മാധ്യമശ്രദ്ധ ആകർഷിക്കുന്നതാണ്. വരുൺ ഗാന്ധി സുൽത്താൻപുർ മണ്ഡലം ഉപേക്ഷിച്ച് പിലിഭിത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. നിലവിൽ മാതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയാണ് പിലിഭിത്തിനെ പ്രതിനിധാനം ചെയ്യുന്നത്.

അതിനിടെ, മൂന്നിടത്തുകൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അംറോഹയിൽ റശീദ് ആൽവിയും മഥുരയിൽ മഹേഷ് പഥകും ആംവലായിൽ കൻവാർ സർവരാജ് സിങ്ങുമാണ് സ്ഥാനാർഥികൾ. കോൺഗ്രസ് മുൻ വക്താവായ ആൽവി മുമ്പും അംറോഹയെ പ്രതിനിധാനം ചെയ്തിരുന്നു. കൻവാർ സർവരാജ് ’96 ലും ’99 ലും എസ്.പി ടിക്കറ്റിലും 2004 ൽ ജനതാദൾ സ്ഥാനാർഥിയായും ലോക്സഭയിലെത്തിയിരുന്നു. വ്യവസായിയാണ് മഹേഷ് പഥക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh Yadavakhilesh yadavLok Sabha Electon 2019Uttar Pradesh
News Summary - up vip seats-india news
Next Story