അക്രമങ്ങൾ നിർഭാഗ്യകരം; രാജ്യത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല - മോദി
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമ സമരങ്ങൾ നിർഭാഗ്യകരവും അങ്ങേയറ്റം പരിതാപകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൽ ചർച്ചയും സംവാദവും എതിരഭിപ്രായങ്ങളും ഉയരണം. എന്നാൽ പൊതുമുതൽ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കുന്നത് നമ്മുടെ പാരമ്പര്യമല്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
പാർലമെൻറിൽ വൻ പിന്തുണയോടെയാണ് പൗരത്വ നിയമഭേദഗതി പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളും ഭൂരിപക്ഷം എം.പിമാരും നിയമഭേദഗതി പിന്തുണച്ചു. ഒരുമ, അനുകമ്പ, സഹോദര്യം, അംഗീകരിക്കാനുള്ള സന്നദ്ധത തുടങ്ങി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്കാരമാണ് നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മോദി ട്വിറ്ററിൽ വിശദീകരിച്ചു.
പൗരത്വ നിയമഭേദഗതി ഇന്ത്യൻ പൗരൻമാരെയോ മതവിഭാഗത്തെയോ ബാധിക്കില്ലെന്ന് ഉറപ്പു നൽകുകയാണ്. ഒരു ഇന്ത്യൻ പൗരനും ഈ നിയമഭേദഗതിയിൽ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യക്ക് പുറത്ത് വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നവർക്കും ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്ന അവസ്ഥയിലുള്ളവർക്കുമാണ് ഇത് ബാധകമാവുകയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിെൻറ വികസനത്തിനും പാവപ്പെട്ടവരുടെയും അധസ്ഥിത വിഭാഗക്കാരുടെയും ഉൾപ്പെടെ ഓരോ പൗരെൻറയും വികസനത്തിനായും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ഇന്ത്യയെ ഭിന്നിപ്പിക്കാനോ തടസം സൃഷ്ടിക്കാനോ സ്ഥാപിത താൽപര്യക്കാരെ അനുവദിക്കില്ലെന്നും നരേന്ദ്രമോദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.