Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിലാകെ...

ഉത്തർപ്രദേശിലാകെ നിരോധനാജ്ഞ; എട്ടു വയസ്സുകാരനുൾപ്പെടെ മരണം 16

text_fields
bookmark_border
up-violence
cancel

ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രൂക്ഷമായ ഉത്തർപ്രദേശിൽ മരിച്ച വരുടെ എണ്ണം 16 ആയി. ശനിയാഴ്ച മൂന്നു പേർകൂടി മരിച്ചു. ജീവൻ പൊലിഞ്ഞവരിൽ എട്ടുവയസ്സുകാരനുമുണ്ട്. വെള്ളിയാഴ്ച അഞ്ചുപേർ മരിച്ചിരുന്നു. മീറത്തിൽ നാലുപേരും ബിജ്നോർ, കാൺപുർ, സംഭാൽ, ഫിറോസാബാദ് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും മുസഫർനഗർ, രാംപുർ, ലഖ്നോ എന്നിവിടങ്ങളിലായി രണ്ടു ദിവസത്തിനിടെ ഓരോരുത്തരും മരിച്ചതായി ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.

വ്യാഴാഴ്ച മുതലാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധവും അക്രമവും അരങ്ങേറിയത്. വെള്ളിയാഴ്ച വാരാണസിയിലെ ബെനിയ ബാഗ് മൈതാനിയിൽ പൊലീസ് പ്രതിഷേധക്കാരെ അടിച്ചോടിക്കുേമ്പാൾ അതിെൻറ തിക്കിലും തിരക്കിലുംപെട്ടാണ് എട്ടുവയസ്സുകാരൻ മരിച്ചത്. പല ജില്ലകളും കനത്ത പൊലീസ് ബന്തവസ്സിലാണ്. അവിടങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതുപോലും പൊലീസ് തടഞ്ഞിട്ടുണ്ട്.

സംസ്ഥാനം പൂർണമായി നിരോധനാജ്ഞയിലാണ്. പ്രധാന നഗരങ്ങളായ ലഖ്നോ, കാൺപുർ, അലഹബാദ്, വാരാണസി, മഥുര, മീറത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്‍റർനെറ്റ് നിരോധിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 5000ലേറെപ്പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു. എന്നാൽ, പരിക്കേറ്റ എത്ര പ്രക്ഷോഭകർ ആശുപത്രികളിലുണ്ട് എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. 263 പൊലീസുകാർക്ക് പരിക്കേറ്റതായാണ് സർക്കാർ അവകാശവാദം. ഇതിൽ 57 പേർക്ക് വെടിയേറ്റ പരിക്കാണെന്നും ഔദ്യോഗിക വാർത്തക്കുറിപ്പിൽ പറയുന്നു.

പൊലീസ് വെടിയുതിർത്തിട്ടേയില്ലെന്നാണ് ഡി.ജി.പിയുടെ വാദം. പൊതുമുതൽ നശിപ്പിച്ചവരെന്ന് പൊലീസ് പറയുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാർ നീക്കം തുടങ്ങി. സമരക്കാരെ വെറുതെവിടില്ലെന്നും അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ലേലംചെയ്യുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ‘ദ ഹിന്ദു’ പത്രത്തിെൻറ ലേഖകൻ ഉമർ റഷീദിനെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയിട്ടും വളരെ മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും റഷീദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത് പൊലീസിന് പറ്റിയ അബദ്ധമാണെന്നാണ് ഡി.ജി.പിയുടെ വിശദീകരണം.

ഫിറോസാബാദ്, ഭദോഹി, ബഹറൈച്ച്, ഫാറൂഖാബാദ്, ഗോരഖ്പുർ, സംഭാൽ തുടങ്ങി 20 ജില്ലകളിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വൻ ഏറ്റുമുട്ടൽ നടന്നത്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെതുടർന്ന് സമരക്കാരെ അടിച്ചമർത്തുകയായിരുന്നു പൊലീസ്.

പത്രപ്രവർത്തകനെ ‘അക്രമകാരി’യാക്കി; പൊലീസ് ഒടുവിൽ മാപ്പുപറഞ്ഞു
ലഖ്നോ: ഉത്തർപ്രദേശിൽ ‘കലാപകാരിയെന്ന്’ മുദ്ര കുത്തി പിടികൂടിയ പത്രപ്രവർത്തകനോട് ഒടുവിൽ പൊലീസ് മാപ്പുപറഞ്ഞു. ‘ദ ഹിന്ദു’വിെൻറ ലഖ്നോ ലേഖകൻ ഒമർ റാഷിദിനോടാണ് ഹസ്റത്ത്ഗഞ്ച് സർക്കിൾ ഇൻസ്പെക്ടർ അഭയ് കുമാർ ശർമ നേരിട്ടെത്തി മാപ്പുപറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ചായ കഴിച്ചുകൊണ്ടിരുന്ന ഒമർ റാഷിദിനെയും കൂടെയുണ്ടായിരുന്ന റോബിൻ വർമയെയും പൊലീസ് പിടികൂടി ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
താൻ പത്രലേഖകനാണെന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് റാഷിദ് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവത്തെ പ്രക്ഷോഭങ്ങൾക്കിടയിൽ നടന്ന അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്തത് റാഷിദാണെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. പിന്നീട് സംസ്ഥാന ഡി.ജി.പി ഒ.പി. സിങ് ഇടപെട്ടാണ് ഇരുവരെയും മോചിപ്പിച്ചത്. തുടർന്നായിരുന്നു സി.ഐയുടെ മാപ്പുപറച്ചിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - UP Violence-India news
Next Story