Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സംഘ്പരിവാർ...

യു.പിയിൽ സംഘ്പരിവാർ കൈയേറ്റത്തിനിരയായ കന്യാസ്ത്രീകൾക്കെതിരെ മതംമാറ്റത്തിന് കേസെടുക്കാനും ശ്രമം -VIDEO

text_fields
bookmark_border
യു.പിയിൽ സംഘ്പരിവാർ കൈയേറ്റത്തിനിരയായ കന്യാസ്ത്രീകൾക്കെതിരെ മതംമാറ്റത്തിന് കേസെടുക്കാനും ശ്രമം -VIDEO
cancel

ന്യൂഡൽഹി: യു.പിയിൽ ട്രെയിൻ യാത്രക്കിടെ സംഘ്പരിവാർ അതിക്രമത്തിനിരയായ മലയാളി അടക്കമുള്ള കന്യാസ്ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ് സർക്കാർ െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ് പൊലീസും ബജ്റംഗ്ദളുകാരും ശ്രമിച്ചത്.

ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെയാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർ കൈയേറ്റത്തിനിരയായത്. വൈകിട്ട് ആറരയോടെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു ദുരനുഭവം. സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമത്തെ സിറോ മലബാർ സഭ അപലപിച്ചു. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും തീവ്രവർഗീയ വാദികൾ നടത്തുന്ന അക്രമസംഭവങ്ങളെ ഗൗരവമായി നേരിടണമെന്നും സഭ ആവശ്യപ്പെട്ടു.

ഭരണഘടന നൽകുന്ന പൗരാവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്ന് കെ.സി.ബി.സി ആരോപിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും ഇടപെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

ഈ മാസം 19നാണ് ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്. ഇവരിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാേറണ്ടി വന്നു. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബജ്‌റംഗ്ദളുകാർ അകാരണമായി അവർക്കുനേരെ പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന അവരുടെ വാക്കുകൾ ബജ്‌റംഗ്ദളുകാർ മുഖവിലയ്‌ക്കെടുത്തില്ല.

നിസാമുദ്ദീനിൽനിന്ന് തങ്ങൾ കയറിയ അതേ ട്രെയിനിൽ കയറിയ സംഘ്പരിവാറുകാർ തങ്ങളുടെ അടുത്തേക്ക് വരുകയായിരുന്നുവെന്ന് കന്യാസ്ത്രീകളിലൊരാളായ ഉഷ മരിയ 'മാധ്യമ'ത്തോടു പറഞ്ഞു. ഒഡിഷയിൽനിന്നുള്ള 19 വയസ്സുള്ള രണ്ടു സഭാവിദ്യാർഥിനികളെ അവധിക്ക് വീട്ടിലെത്തിക്കാൻ കൂടെപോയതായിരുന്നു രണ്ടു യുവസന്യാസിനിമാർ. രണ്ടുപേർ സാധാരണ വസ്ത്രവും മറ്റു രണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എ.സിയിലെ യാത്രക്കിടെ ഝാൻസി എത്താറായപ്പോൾ ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി പ്രശ്നമുണ്ടാക്കുകയായിരുന്നു.

രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ കന്യാസ്ത്രീകളിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഫോൺ വിളിച്ചുവച്ചതോടെ അവർ കൂടുതൽ പ്രശ്നമുണ്ടാക്കാൻ ശ്രമം ആരംഭിക്കുകയും ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. സന്യാസാർത്ഥിനികളോട് നിങ്ങൾ ക്രിസ്ത്യാനികളല്ല, ഇവർ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്ന് ആവർത്തിച്ച് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല.

ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ യു.പി പൊലീസുദ്യോഗസ്ഥർ എത്തി നാലുപേരോടും ലഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ആ സമയം ജയ്‌ശ്രീരാം വിളിയുമായി നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകർ പുറത്തുണ്ടായിരുന്നു. അവധിക്ക് നാട്ടിൽ പോവുകയാണെന്നും വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്നും കന്യാസ്ത്രീകൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പൊലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ പലതും കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പൊലീസുദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.

ട്രെയിനിൽനിന്ന് ഇവരെ പുറത്തിറക്കിയപ്പോൾ നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ജയ്‌ശ്രീറാം വിളിയുമായി പുറത്ത് നിന്നിരുന്നത്. ആർപ്പുവിളികളോടെ പൊലീസ് അകമ്പടിയിലാണ് അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. ഭയചകിതരായ കന്യാസ്ത്രീമാരിൽ ഒരാൾ വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അൽപസമയത്തിനുള്ളിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള കന്യാസ്ത്രീകൾ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ പോലും അക്രമികളും പൊലീസും അനുവദിച്ചില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷൻ വിട്ടുവെന്നും അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.

പൊലീസ് സ്റ്റേഷന് പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. പെട്ടെന്ന് വലിയ മഴ പെയ്തതോടെയാണ് ഇവർ പിരിഞ്ഞുപോയത്. ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് കൂടുതൽ അതിക്രമത്തിനിരയാകാതെ രക്ഷപ്പെട്ടത്.

രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാരെ സ്റ്റേഷനിൽ നിന്ന് ഝാൻസി ബിഷപ് ഹൗസിലേക്ക് വിട്ടയച്ചത്. ഝാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലാണ് വലിയൊരു അപകടത്തിൽനിന്ന് നാലുപേരെ രക്ഷിച്ചതെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. അല്ലാത്തപക്ഷം, പൊലീസ് സാന്നിധ്യത്തിൽ ആൾക്കൂട്ട വിചാരണ നടത്തി അവരെ അവഹേളിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുമായിരുന്നു. ക്രൈസ്തവ സന്യാസിനിമാരായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് അതിക്രമത്തിനിരയായതെന്നും അവർ സൂചിപ്പിച്ചു. ശനിയാഴ്ച ട്രെയിനിൽ ഒഡിഷയിലേക്ക് പൊലീസ് അകമ്പടിയോടെ സാധാരണ വേഷം ധരിച്ചായിരുന്നു പിന്നീട് യാത്ര.

കുറഞ്ഞ സമയത്തിനുള്ളിൽ 150ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിന് പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സഭാ മേധാവികൾ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്യസ്തരുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യവും അപകടപ്പെടുത്താൻ തീവ്രവർഗീയ വാദികൾ നടത്തുന്ന അക്രമസംഭവങ്ങളെ ഗൗരവമായി നേരിടണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalkcbcSangh ParivarSyro-Malabar SabhaJhansi Railway Station
News Summary - Violence against nuns: Attempt to file case for conversion; Christian leaders call for probe into conspiracy
Next Story