തമിഴ്നാട്ടിൽ ഡിസ്ചാർജ് ചെയ്ത കോവിഡ് രോഗിക്കായി തെരച്ചിൽ ഊർജിതം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തെ ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിരുന്ന നാലു കോവിഡ് രോഗികളെ അബദ്ധത ്തിൽ ഡിസ്ചാർജ് ചെയ്ത സംഭവം വിവാദമാകുന്നു. ആദ്യ പരിശോധനാഫലം പുറത്തുവന്നതോടെ നിരീക്ഷണത്തിലുണ്ടായിരുന്നവ രെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാംഘട്ട പരിശോധനയിൽ ഇതിൽ നാലുപേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ ആശുപത്രി അധികൃതർ തിരിച്ചെത്തിച്ചു. എന്നാല്‍ ഡൽഹി സ്വദേശിയായ നാലാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചതായി വില്ലുപുരം പൊലീസ് അറിയിച്ചു.
വില്ലുപുരത്തെ ആശുപത്രിയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെയാണ് ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവായതോടെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ രണ്ടാം പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഇതിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ കണ്ടെത്താൻ കഴിയാഞ്ഞ ഡൽഹി സ്വദേശിയായ മുപ്പതുകാരൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി പുതുച്ചേരിയിൽ എത്തിയതാണ് എന്നാണ് വിവരം. ഇയാള്‍ക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.