നാണക്കേടാകുന്ന പേര് മാറ്റാൻ ഗ്രാമങ്ങൾ
text_fieldsന്യൂഡൽഹി: ചില സമൂഹത്തിനോ സമുദായങ്ങൾക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകൾ വഹിക്കുന്ന ഗ്രാമങ്ങൾ പേര് മാറ്റാനൊരുങ്ങുന്നു. പേരുമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 30 അപേക്ഷകളാണ് പേരുമാറ്റാനായി ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. അവ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കേരളം, കർണാടക, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് പേര് മാറ്റത്തിന് അപേക്ഷ നൽകിയത്. 21 അപേക്ഷകൾ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഒമ്പതെണ്ണം പരിശോധനയിലാണ്.
പേര് മാറ്റണമെന്ന അപേക്ഷ ആദ്യം പ്രാദേശിക ഭരണകൂടം സംസ്ഥാന സർക്കാറിന് അയക്കണം. സംസ്ഥാന സർക്കാർ ജന വികാരം കൂടി കണക്കിെലടുത്ത് മാത്രമേ അപേക്ഷ കേന്ദ്രത്തിലേക്ക് അയക്കുകയുള്ളൂ.
സ്ത്രീകളെയും ട്രാൻസ്ജെൻഡേഴ്സിെനയും പട്ടിക ജാതിക്കരെയും അപമാനിക്കുന്ന തരത്തിലുള്ള ചില ഗ്രാമങ്ങളുടെ പേരുകൾ മാറ്റാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനമായതായും സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.