വികാസ് ദുബെ അറസ്റ്റിൽ; രണ്ട് കൂട്ടാളികൾ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
text_fieldsലഖ്േനാ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് കൂട്ടാളികൾ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇറ്റാവയിൽ വെച്ച് ഉത്തർപ്രേദശ് പൊലീസിെൻറയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിെൻറയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ബൗവ ദുബെ വെടിയേറ്റ് മരിച്ചത്.
ഈ മാസം മൂന്നിന് കാൺപൂരിലെ ബിക്രുവിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ വികാസ് ദുബെയോടൊപ്പം ഉണ്ടായിരുന്നയാളാണ് ബൗവ ദുബെ. ഇയാളുടെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാൺപൂരിനടുത്ത് വെച്ചു നടന്ന ഏറ്റുമുട്ടലിലാണ് പ്രഭാത് മിശ്ര കൊല്ലപ്പെട്ടത്. ഇയാളെ ഹരിയാന പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രഭാത് മിശ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഉത്തർ പ്രദേശിലേക്ക് കൊണ്ടുപോകുംവഴിയാണ് ഏറ്റുമുട്ടലുണ്ടായത്.
വഴിമധ്യേ പ്രാങ്കിയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനത്തിെൻറ ടയർ പഞ്ചറായി. ഇതിനിടെ പ്രഭാത് മിശ്ര ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ കൈത്തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) ഉദ്യോഗസ്ഥർ സ്വയം പ്രതിരോധം തീർക്കുന്നതിെൻറ ഭാഗമായി പ്രതിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭാത് മിശ്ര പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിവെപ്പിൽ രണ്ട് എസ്.ടി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.