Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ് ദുബെ:...

വികാസ് ദുബെ: പൊലീസിനെ ഉത്തരംമുട്ടിച്ച് അഞ്ച് ചോദ്യങ്ങൾ

text_fields
bookmark_border
വികാസ് ദുബെ: പൊലീസിനെ ഉത്തരംമുട്ടിച്ച് അഞ്ച് ചോദ്യങ്ങൾ
cancel

ലഖ്നോ: കൊടും കുറ്റവാളി വികാസ് ദുബെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി സംശയങ്ങൾ ബാക്കി. പൊലീസ് നൽകുന്ന വിശദീകരണങ്ങളിൽ പൊരുത്തക്കേടുകൾ നിരവധിയാണ്. വികാസ് ദുബെയെ വധിച്ച സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം ഉയർത്തുന്നത് പ്രധാനമായും അഞ്ച് വലിയ ചോദ്യങ്ങളാണ്.

1. മൂന്ന് കാറുകളിലായാണ് വികാസ് ദുബെയുമായി പൊലീസ് സംഘം കാൺപൂരിലേക്ക് പോയിരുന്നത്. കാൺപൂരിന് 30 കിലോമീറ്റർ അകലെ വെച്ച് വെള്ളയിാഴ്ച പുലർച്ചെ, അതിലൊരു കാർ അപകടത്തിൽ പെടുന്നു. വികാസ് ദുബെ ഉണ്ടായിരുന്ന കാറാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറയുന്നു. അപകട സമയത്ത് പൊലീസുകാരെൻറ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ വികാസ് ദുബെ ശ്രമിച്ചുവെന്നും അതിനിടെ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വാദം. എന്നാൽ പുലർച്ചെ 4.00 ന് ടോൾ പ്ലാസയിലെ വീഡിയോയിൽ കാണുന്നത് വികാസ് ദുബെ മറ്റൊരു വാഹനത്തിൽ ഇരിക്കുന്നതാണ്. എപ്പോഴാണ് വികാസിനെ വാഹനം മാറ്റി കയറ്റിയത്, എന്തിനായിരുന്നു അത് ?

2. വികാസ് ദുബെയെ വഹിച്ചുള്ള പൊലീസ് സംഘത്തെ മാധ്യമ പ്രതിനിധികൾ പിന്തുടരുന്നുണ്ടായിരുന്നു. അവകാശപ്പെടുന്ന ഏറ്റുമുട്ടൽ നടന്ന സ്ലത്തിന് രണ്ട് കിലോമീറ്റർ അകലെ വെച്ച് മാധ്യമ സംഘത്തിെൻറ യാത്ര അവസാനിപ്പിച്ചത് എന്തിനായിരുന്നു ?

3. സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികൾ പറയുന്നത് വെടി ശബ്ദം കേട്ടുവെന്ന് മാത്രമാണ്. വാഹനാപകടെത്ത കുറിച്ച് യാതൊന്നും പറയുന്നില്ല. ആളുകളോട് അവിടം വിട്ട് പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത് സംശയങ്ങളുണ്ടാക്കുന്നു. 

4. വികാസ് ദുബെ തോക്ക് തട്ടിയെടുത്ത് വെടിവെച്ചു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകമടക്കം 60 ഒാളം കേസുകളിലെ പ്രതിയായ വികാസ് ദുബെയെ  കയ്യാമം പോലും ധരിപ്പിക്കാതെ കൊണ്ടുപോയത് എന്തുകൊണ്ടാണ് ? 

5. കാർ അപകടത്തിൽപെട്ട സ്ലത്ത് അതിനുള്ള എന്തെങ്കിലും സാഹചര്യങ്ങൾ ഉള്ളതായി വ്യക്തമല്ല. കാറപകടം സംശയകരമാണ്.

വികാസ് ദുബെയെ വധിക്കുന്നതിലൂടെ ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യം വെച്ചത് ഇരട്ട ലാഭമാണെന്ന് വിമർശകൾ ചൂണ്ടികാണിക്കുന്നു. രാഷ്ട്രീയ-പൊലീസ് സ്വാധീനത്തിൽ മൂന്ന് പതിറ്റാണ്ടുകളോളം നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ടു നിന്ന വികാസ് ദുബെ ജീവിച്ചിരിക്കുന്നത് പല ഉന്നതർക്കും ഭീഷണിയാകുമായിരുന്നു. അയാളെ ഇല്ലാതാക്കുന്നതിലൂടെ ആ ഭീഷണിയാണ് ഒഴിവാക്കിയത്. എട്ട് പൊലീസുകാരെ വധിച്ച കൊടും ക്രിമിനലിനെ വധിക്കുന്നതിലൂടെ പൊതുസമ്മതി നേടാനും കഴിയുമെന്നത് സർക്കാറിെൻറ മറ്റൊരു ലക്ഷ്യമായിരുന്നെന്നാണ് ആരോപണം. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttar Pradesh
News Summary - vikas dubey encounter update
Next Story