Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് മല്യയും നീരവ്...

വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവർ തട്ടിയത് 58,000 കോടി രൂപ; വെളിപ്പെടുത്തലുമായി കേന്ദ്ര സർക്കാർ

text_fields
bookmark_border
വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവർ തട്ടിയത് 58,000 കോടി രൂപ; വെളിപ്പെടുത്തലുമായി കേന്ദ്ര സർക്കാർ
cancel
camera_alt

വിജയ് മല്യ, നീരവ് മോദി

Listen to this Article

ന്യൂഡൽഹി: വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ബാങ്കുകളിൽ നിന്ന് 58,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തി. സ്വത്ത് കണ്ടുകെട്ടലിലൂടെയും ലേലത്തിലൂടെയും ബാങ്കുകൾക്ക് ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞതായും സർക്കാർ വ്യക്തമാക്കി.

നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.

വിജയ് മല്യ നിരവധി ബാങ്കുകളിലായി 22,065 കോടി രൂപ കടം വാങ്ങിയിട്ടുണ്ട്. അതിൽ 14,000 കോടിയിലധികം രൂപ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെയും ലേലം ചെയ്യുന്നതിലൂടെയും ബാങ്കുകൾ തിരിച്ചുപിടിച്ചു.

നീരവ് മോദിക്ക് 9,656 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ 545 കോടി രൂപ ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ട്. 15 പേരില്‍ രണ്ടുപേര്‍ വായ്പ നല്‍കിയവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

വിജയ് മല്യ, നീരവ് മോദി, നിതിന്‍ ജെ സന്ദേസര, ചേതന്‍ ജെ സന്ദേസര, ദിപ്തി സി സന്ദേസര, സുദര്‍ശന്‍ വെങ്കട്ടരാമന്‍, രാമാനുജം ശേഷരത്‌നം, പുഷ്‌പേഷ് കുമാര്‍ ബെയ്ദ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍ എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian parliamentVijay Mallyaindia govtNirav Modi
News Summary - Vijay Mallya, Nirav Modi, Others Defrauded Banks Of Rs 58,000 Crore, Reveals Govt In Parliament
Next Story