Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് മന്ത്രിസഭക്ക്...

വിജയ് മന്ത്രിസഭക്ക് ഒരു മാസം; പ്രതീക്ഷകളും വിമർശനങ്ങളുമായി സമ്മിശ്ര പ്രതികരണം

text_fields
bookmark_border
വിജയ് മന്ത്രിസഭക്ക് ഒരു മാസം; പ്രതീക്ഷകളും വിമർശനങ്ങളുമായി സമ്മിശ്ര പ്രതികരണം
cancel

ചെന്നൈ: രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി അധികാരത്തിലേറിയ നടൻ സി.ജോസഫ് വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടി.വി.കെ) സർക്കാർ രൂപവത്കരിച്ച് ഒരു മാസം തികയുന്നു. ആറു ദശാബ്ദങ്ങൾക്കുശേഷം അധികാരത്തിലേറിയ തമിഴകത്തിലെ ആദ്യ കൂട്ടുകക്ഷി സർക്കാറാണിത്.

വിജയ് സർക്കാറിന്റെ പ്രാരംഭ നടപടികൾ പ്രതീക്ഷകൾ നൽകുന്നതായാണ് പൊതുവായ അഭിപ്രായം. അതേസമയം, പവർകട്ടും കുറ്റകൃത്യങ്ങളും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്ക് അൽപം സാവകാശം വേണമെന്നാണ് മുഖ്യമന്ത്രി വിജയ് പറയുന്നത്.

മേയ് പത്തിനാണ് വിജയ് സർക്കാർ അധികാരത്തിലേറിയത്. 200 യൂനിറ്റ് വൈദ്യുതി സൗജന്യം, സ്ത്രീ സുരക്ഷക്ക് ‘സിങ്കപെൺ’ പ്രത്യേക ദ്രുതകർമസേന, മയക്കുമരുന്ന് നിർമാർജനം എന്നീ മൂന്ന് ഫയലുകളിലാണ് വിജയ് ആദ്യം ഒപ്പിട്ടത്. പത്തര ലക്ഷം കോടി രൂപ കടത്തിലാണ് ഡി.എം.കെ സർക്കാർ പടിയിറങ്ങിയതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. പദവിയേറ്റ് രണ്ടു ദിവസത്തിനകം 717 മദ്യഷാപ്പുകൾ അടച്ചുപൂട്ടാനും ഉത്തരവിട്ടു.

കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ടും കോട്ടും ധരിച്ച് മിക്ക ദിവസങ്ങളിലും വിജയ് സെക്രട്ടേറിയറ്റിൽ തന്റെ ഓഫിസിലെത്തി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഭരണ പരിചയക്കുറവാണ് വിജയ് സർക്കാർ നേരിടുന്ന പ്രശ്നം. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ധിറുതിപിടിച്ച തീരുമാനങ്ങളെടുക്കാതെ കരുതലോടെയാണ് ഓരോ നടപടികളും കൈക്കൊള്ളുന്നത്.

ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തുടർച്ചയായി അരങ്ങേറിയ കൊല, കൊള്ള, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ വിജയ് സർക്കാറിന് തലവേദനയായി.

ചെന്നൈ ഉൾപ്പെടെ വിവിധയിടങ്ങളിൽ മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കവും ജനരോഷത്തിനിടയാക്കി. മാലിന്യ നീക്കവും അവതാളത്തിലായെങ്കിലും ഇതിന് കാരണം ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലുള്ള ഡി.എം.കെയാണെന്ന് ടി.വി.കെ പറയുന്നു.

മുഖ്യമന്ത്രി ഡൽഹിയിലേക്ക്

ചെന്നൈ: വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ബുധനാഴ്ച ഡൽഹിയിലേക്ക് തിരിക്കും. ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഡൽഹിക്ക് പോവുക. മൂന്നുദിവസം ഇദ്ദേഹം ഡൽഹിയിലുണ്ടാവും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കോൺഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുൽഗാന്ധി എന്നിവരെയും സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduone monthJoseph VijayVijay Government
News Summary - Vijay Govt Completes 1 Month: Mixed Response in Tamil Nadu
Next Story