കഠ്വ വിധി: ജനാധിപത്യത്തിെൻറ വിജയം –താലിബ് ഹുസൈൻ
text_fieldsശ്രീനഗർ: ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും വിജയമാണ് കഠ്വ കേസിലെ വിധി യെന്ന്, എട്ടു വയസ്സുകാരി ബാലികയുടെ ബന്ധുക്കൾക്ക് നീതി ലഭിക്കാൻ മുന്നിൽനിന്ന് പോ രാടിയ ഗോത്രവർഗ സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ താലിബ് ഹുസൈൻ. ബലാൽത്സംഗത്തിനിരയാക്കി കൊന്നുകളഞ്ഞ ബാലികക്ക് നീതി ലഭിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ‘ഇസ്ലാമിക ജിഹാദികളാ’ണെന്ന് പ്രചരിപ്പിച്ച വർഗീയ ശക്തികളുടെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
‘‘പെൺകുട്ടിക്കുവേണ്ടി ശബ്ദമുയർത്തിയവരെ ജിഹാദികളാക്കി. ബലാൽത്സംഗത്തിന് നേതൃത്വം കൊടുത്തവർക്കു പിന്നിൽ അണിനിരന്ന് ത്രിവർണ പതാകയെ അപമാനിച്ചു. വിധി പുറത്തുവന്നപ്പോൾ വർഗീയ അജണ്ടകളെല്ലാം തകർന്നു. വർഗീയ ശക്തികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് അടുത്ത തലമുറക്കുള്ള സന്ദേശം കൂടിയാണിത്’’ -താലിബ് ഹുസൈൻ പറഞ്ഞു.
കഠ്വ കേസിൽ നീതിക്കായുള്ള പോരാട്ടത്തിെൻറ മുഖമായി മാറിയ താലിബ് ഹുസൈൻ ഇൗയിടെ ജമ്മു-കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി)യിൽ ചേർന്നിരുന്നു. കേസിനായി പോരാടിയതിെൻറ പേരിൽ ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന് നിരവധി ഭീഷണികൾ ഏറ്റുവാങ്ങേണ്ടി വന്ന ഇദ്ദേഹത്തിനെതിരെ ഒമ്പത് കേസുകളും ചുമത്തി. തെൻറ കുടുംബത്തെ വരെ തനിക്കെതിരെ തിരിക്കാൻ ചിലർക്കു കഴിഞ്ഞുവെന്നും താലിബ് പറയുന്നു. ബന്ധുവായ സ്ത്രീ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, ‘മീടൂ’ കാലത്ത് ഡൽഹി ജെ.എൻ.യുവിലെ ഒരു വിദ്യാർഥിനിയും താലിബിനെതിെര ആരോപണമുന്നയിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.