ഡ്രൈവർ മുസ്ലിമായതിനാൽ ടാക്സി വിളിച്ചില്ല; വി.എച്ച്.പി നേതാവിന് ഒലയുടെ മറുപടി
text_fieldsബംഗളൂരു: ഡ്രൈവർ മുസ്ലിമായതിനാൽ കാബ് യാത്ര റദ്ദാക്കിയ വി.എച്ച്.പി നേതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഒാൺലൈൻ ടാക്സി സേവനദാതാക്കളായ ഒാല അധികൃതർ അറിയിച്ചു. യു.പിയിലെ വി.എച്ച്.പി നേതാവ് അശോക് മിശ്രയാണ് ട്വിറ്റർ പോസ്റ്റിലൂടെ വിവാദത്തിന് തിരികൊളുത്തിയത്. ലക്നൗ ബട്ലർ കോളനിയിൽനിന്ന് പേളി ടെക്നിക്ക് ബസ്സ്റ്റാൻറിലേക്കാണ് മിശ്ര ഒാല ടാക്സി ബുക്ക് ചെയ്തത്. ഡ്രൈവർ മസൂദ് അസ്ലം എന്നയാളാണെന്ന് അറിഞ്ഞതോടെ യാത്ര കാൻസൽ ചെയ്യുകയായിരുന്നുവെന്നും തെൻറ കാശ് ജിഹാദികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
Ola, like our country, is a secular platform, and we don't discriminate our driver partners or customers basis their caste, religion, gender or creed. We urge all our customers and driver partners to treat each other with respect at all times.
— Ola (@Olacabs) April 22, 2018
കാബ് യാത്ര റദ്ദാക്കിയതിെൻറ സ്ക്രീൻഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. ഇതോടെ പ്രതികരണവുമായി ഒാല അധികൃതരും രംഗത്തെത്തി. മതേതര നിലപാടുള്ള ഇൗ രാജ്യത്ത്, തങ്ങളുടെ ഡ്രൈവർമാരെയോ ഉപഭോക്താക്കളെയോ ജാതിയുടെയോ മതത്തിെൻറയോ ലിംഗത്തിെൻറയോ വിശ്വാസത്തിെൻറയോ പേരിൽ വേർതിരിച്ചുകാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഒാലയും വ്യക്തമാക്കി. ഡ്രൈവർമാരും ഉപഭോക്താക്കളും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നാണ് തങ്ങളുടെ അഭ്യർഥനയെന്നും അവർ കൂട്ടിച്ചേർത്തു. മിശ്രക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഒാല അധികൃതർ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും ധർമേന്ദ്ര പ്രധാനും അടക്കമുള്ള പ്രമുഖർ ഫോളോ ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടാണ് അശോക് മിശ്രയുടേത്.
Dear @Olacabs, if u don't believe in racial or religious discrimination of your employees, please block this moron's Ola account. https://t.co/OqhucFRNrK
— Kapil (@kapsology) April 22, 2018
@Olacabs requesting Ola to ban this guy immediately from ur passenger list and black list him or Ola should tell us they encourage this behaviour o discrimination towards their drivers. https://t.co/HyiDSQyI64
— Midhat Kidwai (@midhatkidwai) April 22, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
