എല്ലാവരും മോദിയെ സ്നേഹിക്കുന്നു –ട്രംപ്
text_fieldsഅഹ്മദാബാദ്: പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസി ഡൻറ് ഡോണൾഡ് ട്രംപ്. ചായ വിൽപനക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കെത്തി യ മോദി, ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിെൻറ ജീവിക്കുന്ന തെളിവാണെന്ന് ട്രംപ് പറഞ്ഞു. ‘എല്ലാവരും മോദിയെ സ്നേഹിക്കുന്നു. അതേസമയം, ചർച്ചകളിൽ അദ്ദേഹം കടുപ്പക്കാരനാണ്. മോദി ഗുജറാത്തിെൻറ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്. ’ -ട്രംപ് പറഞ്ഞു. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മഹത്തായ രാഷ്ട്രത്തിെൻറ പരിധിയില്ലാത്ത വാഗ്ദാനമാണ് മോദിയുടെ ജീവിതം അടിവരയിടുന്നത്. പിതാവിെന സഹായിച്ച് ചായ വിൽപനക്കാരനായി മോദി ജീവിതം ആരംഭിച്ചു. ഇന്ത്യയെന്ന വിശാലമായ രാജ്യത്തെ മഹാനായ നേതാവാണ് മോദി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മോദി നേടിയ വൻ വിജയത്തെയും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.
ബന്ധത്തിൽ പുതിയ അധ്യായം –മോദി
അഹ്മദാബാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സന്ദർശനം ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധത്തിൽ പുതിയ അധ്യായം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നമസ്തേ ട്രംപ്’ പരിപാടിയിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലേക്ക് ട്രംപിനെ സ്വാഗതം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ഒരുമിച്ചുനിൽക്കാനും അവസരങ്ങൾ ഉപയോഗപ്പെടുത്താനുമുള്ള അടിത്തറയാണ് അമേരിക്കൻ പ്രസിഡൻറിെൻറ രണ്ടു ദിവസത്തെ സന്ദർശനത്തിലൂടെ സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിലെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നതാണ് ഇന്ത്യക്കും അമേരിക്കക്കുമിടയിലെ സൗഹൃദവും സഹകരണവും. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യൻ സൈന്യം ഏറ്റവും കൂടുതൽ സൈനിക പരിശീലനം നടത്തുന്നതും അമേരിക്കക്കൊപ്പം ചേർന്നാണെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.