Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെല്ലൂർ തെരഞ്ഞെടുപ്പ്...

വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഡി.എം.കെക്ക് തിരിച്ചടി

text_fields
bookmark_border
വെല്ലൂർ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഡി.എം.കെക്ക് തിരിച്ചടി
cancel

ചെന്നൈ: കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് വെല്ലൂർ ലോക്സഭ മണ്ഡലത്തി ലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഡി.എം.കെക്ക് തിരിച്ചടിയായി. ഡി.എം.കെ ട്രഷററും മുതിർ ന്ന നേതാവുമായ എസ്. ദുരൈമുരുകെൻറ അടുത്ത അനുയായിയും ഡി.എം.കെ യൂനിറ്റ് സെക്രട്ടറിയു മായ പൂഞ്ചോല ശ്രീനിവാസെൻറ സഹോദരിയുടെ വീട്ടിലെ ഗോഡൗണിൽനിന്ന് 11.48 കോടി രൂപ കണ്ടെ ടുത്തതാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

ഇത് വോട്ടർമാർക്ക് നൽകാനുള്ളതായിരുന്നുവെന്ന് അറിവായി. പണം വോട്ടർമാർക്ക് കൊടുക്കാനുള്ളതാണെന്ന പൂഞ്ചോല ശ്രീനിവാസെൻറ കുറ്റസമ്മതത്തിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായിരുന്നു റെയ്ഡ്.

ദുരൈമുരുകെൻറ മകനും വെല്ലൂർ മണ്ഡലം സ്ഥാനാർഥിയുമായ കതിർ ആനന്ദ്, പൂഞ്ചോല ശ്രീനിവാസൻ, ഇദ്ദേഹത്തിെൻറ സഹോദരി ഭർത്താവ് ദാമോദരൻ എന്നിവരുടെ പേരിൽ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്. ഇതിന് പുറമെ ആദായനികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച വിശദ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരുന്നു. പണവും സ്വർണവുമായി ഇതിനകം 500 കോടി രൂപ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ പിടികൂടിയിട്ടുണ്ട്. കതിർ ആനന്ദിെൻറ വീട്ടിൽനിന്ന് മാർച്ച് 29, 30 തീയതികളിൽ 10 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

ജനാധിപത്യ ധ്വംസനമാണ് തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയതെന്ന് ഡി.എം.കെ നേതാവ് ദുരൈമുരുകൻ പ്രസ്താവിച്ചു. കതിർ ആനന്ദിന് അയോഗ്യത കൽപിക്കണമെന്ന് അണ്ണാ ഡി.എം.കെ വക്താവ് ഡി. ജയകുമാർ ആവശ്യപ്പെട്ടു.

അണ്ണാ ഡി.എം.കെ പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതിെൻറ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കവെ അതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷി നേതാക്കളെ തെരഞ്ഞുപിടിച്ച് നടപടിയെടുക്കുന്നതും തെരഞ്ഞെടുപ്പ് കമീഷെൻറ പക്ഷപാതപരമായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് തമിഴ്നാട് കോൺഗ്രസ് നേതാവ് പീറ്റർ അൽഫോൺസ് പറഞ്ഞു. ഇതിന് മുമ്പ് ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പും ഇത്തരത്തിൽ റദ്ദാക്കിയിരുന്നു.

അന്ന് തമിഴ്നാട് ആേരാഗ്യമന്ത്രി സി. വിജയഭാസ്ക്കറിെൻറ വീട്ടിൽനിന്ന് 89 കോടി രൂപ പിടിച്ചെടുത്തതാണ് കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVellore Election
News Summary - Vellore Election News-India News
Next Story