ഒമ്പതു വിദ്യാർഥികളുടെ ജീവനെടുത്തത് ബി.ജെ.പി നേതാവിെൻറ വാഹനം
text_fieldsപട്ന: ബിഹാറിൽ റോഡ് മുറിച്ചുകടക്കാൻ നിന്ന ഒമ്പത് വിദ്യാർഥികളുടെ ജീവൻ അപഹരിച്ചത് ബി.ജെ.പി നേതാവിെൻറ വാഹനം. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുസഫർ ജില്ലയിലെ ധരംപുർ ഗവ. മിഡിൽ സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് മുന്നിൽ ദാരുണമായി മരിച്ചത്. ആറു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. സീതാമഢിയിലെ ബി.ജെ.പി നേതാവ് മനോജ് ബൈതയുടേതാണ് വാഹനമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന മനോജ് ബൈത വാഹനം ഉപേക്ഷിച്ച് ഡ്രൈവർക്കൊപ്പം ഒാടിരക്ഷപ്പെടുകയായിരുന്നു.ദേശീയപാതയുടെ മറുഭാഗത്തുള്ള ഗ്രാമത്തിലേക്ക് പോകേണ്ടവരായിരുന്നു വിദ്യാർഥികൾ. ഇൗ സമയത്ത് മുസഫർപുരിൽനിന്ന് സീതാമഢിയിലേക്ക് പോവുകയായിരുന്ന ട്രക്ക് ഒരു സ്ത്രീയെ ഇടിക്കുകയും ഇവർ റോഡിൽ തെറിച്ചുവീഴുകയും ചെയ്തു. എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന ബി.ജെ.പി നേതാവിെൻറ വാഹനം സ്ത്രീയുെടമേൽ കയറാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. 12ലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.