വരവര റാവുവിെൻറ നില ഗുരുതരം; ഓർമ നശിക്കുന്നു, ജയിലിൽ ബോധംകെട്ടുവീണു
text_fieldsമുംബൈ: 78 കാരനായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിെൻറ ജയിലിലെ സ്ഥിതി അതീവഗുരുതരമെന്ന് കുടുംബം. അദ്ദേഹത്തിെൻറ ആരോഗ്യം സംബന്ധിച്ച ശരിയായ വിവരങ്ങൾ ജയിലധികൃതർ മറച്ചുവയ്ക്കുന്നതായും ആരോപണമുണ്ട്. മെയ് 28ന് റാവു ജയിലിൽ ബോധരഹിതനായി വീണിരുന്നു. തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ജെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
എന്നാൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീണ്ടും ജയിലിലേക്ക് മാറ്റി. ‘അച്ഛെൻറ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തിന് ആരേയും തിരിച്ചറിയാൻ കഴിയുന്നില്ല. ചികിത്സ നൽകാൻ ഉത്തരവാദപ്പെട്ട ജയിലധികൃതർ വിവരങ്ങൾ മറച്ചുവയ്ക്കുകയാണ്. അച്ഛനെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണം’. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട മകൾ പാർവണ പറയുന്നു.
ജയിലിൽ അദ്ദേഹത്തിെൻറ സഹായത്തിന് ഏർപ്പെടുത്തിയ ആൾ എത്രയുംപെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യെപ്പട്ടതായും ഫോണിലൂടെ ഒരു മിനിട്ട് മാത്രമാണ് അച്ഛനോട് സംസാരിക്കാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. മേയിൽ ആരോഗ്യനില വഷളായതിനെതുടർന്ന് റാവുവിെൻറ അടിയന്തിര ജാമ്യപേക്ഷ ബന്ധുക്കൾ നൽകിയിരുന്നു.
ജാമ്യം തടയുന്നതിന് എൻ.ഐ.എ ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകൾ മുടങ്ങിയതോടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. 2018ൽ നടന്ന ഭീമകോറേഗാവ് സംഭവത്തിലാണ് റാവു അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.