Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Varavara Rao
cancel
Homechevron_rightNewschevron_rightIndiachevron_rightവരവര റാവുവിന്‍റെ...

വരവര റാവുവിന്‍റെ ജാമ്യം നീട്ടി

text_fields
bookmark_border

മുംബൈ: ഭീമ കൊറേഗാവ് കേസിൽ തെലുഗു കവി വരവര റാവുവിന്‍റെ ജാമ്യം ബോംമ്പെ ഹൈകോടതി അടുത്ത അഞ്ചുവരെ നീട്ടി. ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ആർ ബോർകർ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നീട്ടിനൽകിയത്. കോവിഡ് മൂന്നാം തരംഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വരവര റാവുവിനെ ജയിലിലയക്കുന്നത് ഉചിതമാണൊ എന്ന് ചോദിച്ചാണ് കോടതി ഉത്തരവ്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 22നാണ് വരവര റാവുവിന് ആറു മാസത്തെ താൽകാലിക ജാമ്യം അനുവദിച്ചത്. പിന്നീട് വെള്ളിയാഴ്ചവരെ നീട്ടുകയായിരുന്നു. സ്വന്തം നിലക്ക് കാര്യങ്ങൾ ചെയ്യാനാകും വിധം രോഗം ഭേദമായതായി വരവര റാവുവിനെ ചികിത്സിച്ച നാനാവതി ആശുപത്രി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനിടയിൽ, ഇതേ കേസിൽ കഴിഞ്ഞ മാസം ജാമ്യം ലഭിച്ച അഭിഭാഷക സുധ ഭരദ്വാജിന് ജാമ്യ കാലയളവിൽ താണെയിൽ കഴിയാൻ പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varavara Rao
News Summary - Varavara Rao's bail extended
Next Story