Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാന്‍വാപി പള്ളി...

ഗ്യാന്‍വാപി പള്ളി കേസ്: ഹിന്ദു സ്ത്രീകളുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി

text_fields
bookmark_border
Gyanvapi Masjid case
cancel

വാരണാസി: ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജിയിൽ വിധി പറയുന്നത് മാറ്റി. കേസ് നവംബർ 14ലേക്കാണ് വാരാണസി അതിവേഗ കോടതി മാറ്റിയത്. വിധി പറയേണ്ട ജഡ്ജി അവധിയായ സാഹചര്യത്തിലാണിത്.

ഗ്യാന്‍വാപി പള്ളി വളപ്പിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി, പള്ളി സമുച്ചയം ഹിന്ദുക്കൾക്ക് കൈമാറുക, പള്ളിവളപ്പിൽ മുസ് ലിംകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുക എന്നീ മൂന്നു വിഷയങ്ങളിലാണ് കോടതി വിധി പറയേണ്ടത്.

പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു.

ആരാധന നടത്താന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് വാരാണസി ജില്ല കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ സര്‍വേ നടത്തി വിഡിയോ പകര്‍ത്താന്‍ കഴിഞ്ഞ ഏപ്രിലിൽ കോടതി ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gyanvapi Mosque CaseVaranasi court
News Summary - Varanasi court adjourns hearing of plea seeking worship in Gyanvapi mosque premises to Nov 14
Next Story