Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുരങ്കത്തിലേക്ക് പുതിയ കുഴൽ കയറ്റി; കൂടുതൽ ഭക്ഷണം എത്തിക്കാനാകും

text_fields
bookmark_border
രക്ഷാപ്രവർത്തനത്തിന് രാജ്യാന്തര വിദഗ്ധനും
തുരങ്കത്തിലേക്ക് പുതിയ കുഴൽ കയറ്റി; കൂടുതൽ ഭക്ഷണം എത്തിക്കാനാകും
cancel
camera_alt

മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷിക്കാൻ സില്‍ക്യാര തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്തുന്നു

ഉത്തരകാശി: രക്ഷാദൗത്യം വഴിമുട്ടിനിൽക്കുന്നതിനിടെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിക്കാൻ ആറ് ഇഞ്ച് വ്യാസമുള്ള കുഴൽ കടത്തി. മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 53 മീറ്റർ നീളത്തിലുള്ള കുഴലാണ് തൊഴിലാളികളുള്ള മറുവശത്തേക്കു കയറ്റിയത്.

ഇത് നിർണായകമാണെന്നും ഇതിലൂടെ റൊട്ടിയും കറിയും ഉൾപ്പെടെയുള്ള ഭക്ഷണവും മൊബൈൽ ഫോണുകളും ചാർജറുകളും എത്തിക്കാനാകുമെന്നും നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ(എൻ.എച്ച്.ഐ.ഡി.സി.എൽ) ഡയറക്ടർ അൻഷു മനിഷ് കൽകോ വിശദീകരിച്ചു. തൊഴിലാളികളുടെ തത്സമയ ദൃശ്യങ്ങൾ ലഭിക്കാനും ഇതുവഴി സാധ്യതയുണ്ട്.

ഇവരെ പുറത്തെത്തിക്കാൻ മറ്റ് വഴികളിലൂടെ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഡ്രോണുകളും റോബോട്ടുകളും എത്തിച്ചിട്ടുണ്ട്. ഇന്ന് തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മാണം ബി.ആര്‍.ഒ വൈകാതെ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍.

തുരങ്കനിർമാണം തുടങ്ങിയപ്പോൾതന്നെ സ്ഥാപിച്ച നാല് ഇഞ്ച് കുഴലിലൂടെയായിരുന്നു നേരത്തേ ഉണങ്ങിയ പഴങ്ങളും മരുന്നുകളും ലഭ്യമാക്കിയിരുന്നത്. കനത്ത വായുമർദത്തിൽ പൈപ്പിലൂടെ മറുവശത്തേക്ക് തള്ളിയാണ് ഭക്ഷണം എത്തിക്കുന്നത്.

അതേസമയം, ഒമ്പതു ദിവസമായി കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ രാജ്യാന്തര വിദഗ്ധനെ എത്തിച്ചു. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ തലവൻ പ്രഫ. ആർണോൾഡ് ഡിക്സാണ് ശനിയാഴ്ച അപകട സ്ഥലത്തെത്തിയത്. ഇതുവരെയുള്ള രക്ഷാപ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നവംബര്‍ 12ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സില്‍ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമുണ്ടാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പുകള്‍ വെക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന യു.എസ് നിര്‍മ്മിത ഓഗര്‍ മെഷീന്‍ തകരാറിലായതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uttarkashi tunnel collapse LIVE Updates: 6-inch pipe pushed through rubble, IAF airlifts another 36 tonne of equipment
Next Story