ഉത്തരഖണ്ഡിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ഒന്നര മണിക്കൂർ സമയം; ചോദ്യം ചെയ്ത് ബി.ജെ.പി
text_fieldsഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാർ സർവീസിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരം നിർവഹിക്കാൻ ഒന്നര മണിക്കൂര്‍ സമയം അനുവദിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
നമസ്‌കാരം നിര്‍വഹിക്കാൻ മുസ്ലിങ്ങൾക്ക് സമയം അനുവദിക്കുക എന്നത് അവർ അര്‍ഹിക്കുന്ന കാര്യമാണ്. ജോലി സമയവും നമസ്‌കാര സമയവും സമരസപ്പെടുത്തി കൊണ്ടു പോകാന്‍ മുസ്‌ലിം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനമെന്നും വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള നടപടിയല്ല ഇതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
അതേസമയം പുതിയ തീരുമാനത്തിനെതിരെ ബി.ജെ.പി നേതാവ് അനില്‍ ബലൂനി രംഗത്തെത്തി. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഹരീഷ് റാവത്ത് ഇൗ തീരുമാനമെടുത്തതെന്നും തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള കോണ്‍ഗ്രസിന്റെ സ്ഥിരം ഇടപെടലുകളാണിതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.