യു.പിയിൽ വ്യാജ മാർക്ക്ഷീറ്റുണ്ടാക്കി േകാളജിൽ പ്രവേശനം നേടിയ ബി.ജെ.പി എം.എൽ.എയെ അയോഗ്യനാക്കി
text_fieldsഅയോധ്യ: യു.പിയിൽ വ്യാജ മാർക്ക്ഷീറ്റ് കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബി.ജെ.പി എം.എൽ.എയെ അയോഗ്യനാക്കി. ഇന്ദ്രപ്രതാപ് എന്ന ഖാബു തിവാരിയേയാണ് അയോഗ്യനാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസിൽ ഇയാളെ ശിക്ഷിച്ചിരുന്നു.
അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് പ്രത്യേക കോടതി ഇയാൾക്ക് നൽകിയത്. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യു.പി നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അറിയിച്ചത്. 2017ലാണ് തിവാരി യു.പി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രത്യേക കോടതി ജഡ്ജി പൂജ സിങ്ങാണ് തിവാരിക്കെതിരായ നിർണായക വിധി പുറപ്പെടുവിച്ചത്. തിവാരിക്ക് 8000 രൂപ പിഴ വിധിക്കുകയും ചെയ്തു. 1992ലാണ് തിവാരിക്കെതിരായ പരാതി സാകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ റാം ത്രിപാഠി നൽകുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി കോളജിൽ അഡ്മിഷൻ നേടിയെന്നായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

